ന്യൂഡൽഹി: വിമാനത്താവള സമാനമായ റെയിൽവേ സ്റ്റേഷനുകൾ രാജ്യത്തിനു സമർപ്പിക്കാൻ ഇനി ഒന്പതു മാസംകൂടി. മധ്യപ്രദേശിലെ ഹബീബ്ഗഞ്ച്, ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനുകളാണ് വിമാനത്താവളങ്ങളുടെ സംവിധാനങ്ങൾ ഉൾപ്പെട്ട പ്രവർത്തനത്തിലേക്കു മാറുന്നത്. ഇന്ത്യൻ റെയിൽവേ സ്റ്റേഷനുകൾ അധുനികവത്കരിക്കുന്നതിനായി കേന്ദ്രസർക്കാർ നീക്കിവച്ച ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണിത്.
ഹബീബ്ഗഞ്ച് സ്റ്റേഷൻ ഈ വർഷം ഡിസംബറിലും ഗാന്ധിനഗർ സ്റ്റേഷൻ 2019 ജനുവരിയിലും പ്രവർത്തനസജ്ജമാകുമെന്ന് ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപറേഷൻ (ഐആർഎസ്ഡിസി) മാനേജിംഗ് ഡയക്ടറും സിഇഒയുമായ എസ്.കെ. ലോഹിയ പറഞ്ഞു. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹബീബ്ഗഞ്ച് സ്റ്റേഷൻ
യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും ട്രെയിൻ കാത്തിരിക്കുന്നതിനുമായി 600 ബെഞ്ചുകൾ, വൃത്തിയുള്ള ടോയ്ലറ്റുകൾ, വലിയ ചില്ലറവ്യാപാര കേന്ദ്രങ്ങൾ (വ്യാപാരസ്ഥാപനങ്ങൾ, കഫെകൾ, ഫാസ്റ്റ് ഫുഡ് റസ്റ്ററന്റുകൾ തുടങ്ങിയവ) എന്നിവ ആധുനികവത്കരിക്കുന്ന ഈ സ്റ്റേഷനിലുണ്ടാകും. ഇതുകൂടാതെ വീഡിയോ ഗെയ്മിംഗ് കേന്ദ്രങ്ങൾ, വർച്വൽ മ്യൂസിയം തുടങ്ങിയവ തുടങ്ങാനുള്ള സാധ്യതകൾ പരിശോധിക്കുന്നുമുണ്ട്. എല്ലാ യാത്രക്കാർക്കും സൗജന്യ വൈഫൈ ഉപയോഗിക്കാനും കഴിയും.വലിയ ഗ്ലാസ് മേൽക്കൂരയുള്ള പുതിയ കെട്ടിടമാണ് ഹബീബ്ഗഞ്ച് സ്റ്റേഷനുവേണ്ടി സജ്ജമാകുന്നത്.
ചെലവ്
രണ്ടു സ്റ്റേഷനുകളും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ചെലവ് തിട്ടപ്പെടുത്തുക. ആധുനികവത്കരിക്കുന്നതോടെ വരുമാനം വർധിക്കുമെന്നും അതുവഴി തുടർന്നുള്ള അറ്റകുറ്റപ്പണികൾക്കുള്ള തുക വകയിരുത്താമെന്നുമാണ് കണക്കുകൂട്ടൽ. പൂർണമായും പ്രവർത്തനസജ്ജമാകുന്പോൾ ഹബീബ്ഗഞ്ച് സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾക്കായി മാത്രം 4-5 കോടി രൂപ വേണ്ടിവരും. ഈ സ്റ്റേഷനിൽനിന്ന് വർഷം 6.5-7 കോടി രൂപ വരുമാനം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ഹബീബ്ഗഞ്ച് സ്റ്റേഷനു മാത്രം 450 കോടി രൂപ മുതൽമുടക്കാകുമെന്നാണ് കണക്കുകൂട്ടൽ.
ഗാന്ധിനഗർ സ്റ്റേഷൻ
ഹബീബ്ഗഞ്ചിനു സമാന സംവിധാനങ്ങളായിരിക്കും ഗാന്ധിനഗർ സ്റ്റേഷനുവേണ്ടിയും ഒരുങ്ങുക. 2017 ജനുവരിയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതി രണ്ടു വർഷംകൊണ്ടാണ് പൂർത്തിയാകുന്നത്.
250 കോടി രൂപ മുതൽമുടക്കിൽ ആധുനികവത്കരണം നടത്തുന്ന സ്റ്റേഷനുവേണ്ടി ഐആർഎസ്ഡിസിയും ഗുജറാത്ത് സർക്കാരുമാണ് തുക മുടക്കുന്നത്. സ്റ്റേഷനൊപ്പം 300 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും ഒരുങ്ങുന്നുണ്ട്. റെയിൽവേ സ്റ്റേഷന് 22 മീറ്റർ മുകളിലാണ് ഹോട്ടലിന്റെ ആദ്യ നില സ്ഥിതിചെയ്യുക.
ഹബീബ്ഗഞ്ച് സ്റ്റേഷൻ ഈ വർഷം ഡിസംബറിലും ഗാന്ധിനഗർ സ്റ്റേഷൻ 2019 ജനുവരിയിലും പ്രവർത്തനസജ്ജമാകുമെന്ന് ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഡെവലപ്മെന്റ് കോർപറേഷൻ (ഐആർഎസ്ഡിസി) മാനേജിംഗ് ഡയക്ടറും സിഇഒയുമായ എസ്.കെ. ലോഹിയ പറഞ്ഞു. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹബീബ്ഗഞ്ച് സ്റ്റേഷൻ
യാത്രക്കാർക്ക് വിശ്രമിക്കുന്നതിനും ട്രെയിൻ കാത്തിരിക്കുന്നതിനുമായി 600 ബെഞ്ചുകൾ, വൃത്തിയുള്ള ടോയ്ലറ്റുകൾ, വലിയ ചില്ലറവ്യാപാര കേന്ദ്രങ്ങൾ (വ്യാപാരസ്ഥാപനങ്ങൾ, കഫെകൾ, ഫാസ്റ്റ് ഫുഡ് റസ്റ്ററന്റുകൾ തുടങ്ങിയവ) എന്നിവ ആധുനികവത്കരിക്കുന്ന ഈ സ്റ്റേഷനിലുണ്ടാകും. ഇതുകൂടാതെ വീഡിയോ ഗെയ്മിംഗ് കേന്ദ്രങ്ങൾ, വർച്വൽ മ്യൂസിയം തുടങ്ങിയവ തുടങ്ങാനുള്ള സാധ്യതകൾ പരിശോധിക്കുന്നുമുണ്ട്. എല്ലാ യാത്രക്കാർക്കും സൗജന്യ വൈഫൈ ഉപയോഗിക്കാനും കഴിയും.വലിയ ഗ്ലാസ് മേൽക്കൂരയുള്ള പുതിയ കെട്ടിടമാണ് ഹബീബ്ഗഞ്ച് സ്റ്റേഷനുവേണ്ടി സജ്ജമാകുന്നത്.
ചെലവ്
രണ്ടു സ്റ്റേഷനുകളും എങ്ങനെ മുന്നോട്ടു കൊണ്ടുപോകുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും ചെലവ് തിട്ടപ്പെടുത്തുക. ആധുനികവത്കരിക്കുന്നതോടെ വരുമാനം വർധിക്കുമെന്നും അതുവഴി തുടർന്നുള്ള അറ്റകുറ്റപ്പണികൾക്കുള്ള തുക വകയിരുത്താമെന്നുമാണ് കണക്കുകൂട്ടൽ. പൂർണമായും പ്രവർത്തനസജ്ജമാകുന്പോൾ ഹബീബ്ഗഞ്ച് സ്റ്റേഷന്റെ അറ്റകുറ്റപ്പണികൾക്കായി മാത്രം 4-5 കോടി രൂപ വേണ്ടിവരും. ഈ സ്റ്റേഷനിൽനിന്ന് വർഷം 6.5-7 കോടി രൂപ വരുമാനം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ. ഹബീബ്ഗഞ്ച് സ്റ്റേഷനു മാത്രം 450 കോടി രൂപ മുതൽമുടക്കാകുമെന്നാണ് കണക്കുകൂട്ടൽ.
ഗാന്ധിനഗർ സ്റ്റേഷൻ
ഹബീബ്ഗഞ്ചിനു സമാന സംവിധാനങ്ങളായിരിക്കും ഗാന്ധിനഗർ സ്റ്റേഷനുവേണ്ടിയും ഒരുങ്ങുക. 2017 ജനുവരിയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതി രണ്ടു വർഷംകൊണ്ടാണ് പൂർത്തിയാകുന്നത്.
250 കോടി രൂപ മുതൽമുടക്കിൽ ആധുനികവത്കരണം നടത്തുന്ന സ്റ്റേഷനുവേണ്ടി ഐആർഎസ്ഡിസിയും ഗുജറാത്ത് സർക്കാരുമാണ് തുക മുടക്കുന്നത്. സ്റ്റേഷനൊപ്പം 300 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടലും ഒരുങ്ങുന്നുണ്ട്. റെയിൽവേ സ്റ്റേഷന് 22 മീറ്റർ മുകളിലാണ് ഹോട്ടലിന്റെ ആദ്യ നില സ്ഥിതിചെയ്യുക.