കൊച്ചി: രാജ്യത്തെ 204 പ്രത്യേക സാന്പത്തികമേഖലകൾ 2017-2018 സാന്പത്തിക വർഷം 18 ശതമാനം വളർച്ച രേഖപ്പെടുത്തി. 2016-2017ൽ 2,30,797 കോടിയായിരുന്ന ചരക്ക്-വ്യാപാര കയറ്റുമതി 2017-18ൽ 2,73,487 കോടിയായി ഉയർന്നെന്ന് കേന്ദ്ര വാണിജ്യ വകുപ്പിന് കീഴിലുള്ള എക്സ്പോർട്ട് പ്രമോഷൻ കൗണ്സിൽ ഓഫ് ഇന്ത്യ ഇഒയു ആൻഡ് എസ്ഇസെഡ് (ഇപിസിഇഎസ്) അറിയിച്ചു.
ഉത്പാദനവും സേവനങ്ങളും യാതൊരു തടസവും കൂടാതെ നടക്കുന്ന ഏക സ്ഥലമാണ് പ്രത്യേക സാന്പത്തികമേഖലകൾ. പശ്ചിമബംഗാളിലെ ഫാൾട്ടയും കൊച്ചി പ്രത്യേക സാന്പത്തിക മേഖലയുമാണ് ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയത്. കൊച്ചി മേഖല കയറ്റുമതിയിൽ 111 ശതമാനം വളർച്ച കൈവരിച്ച് രണ്ടാം സ്ഥാനത്താണ്. പശ്ചിമ ബംഗാളിലെ ഫാൾട്ട എസ്ഇസെഡ് 112 ശതമാനം വളർച്ചയോടെ ഒന്നാം സ്ഥാനത്താണെന്നും ഇപിസിഇഎസ് ചെയർമാൻ ഡോ. വിനയ് ശർമ പറഞ്ഞു.
പ്രത്യേക സാന്പത്തിക മേഖലകളിൽനിന്നുള്ള സോഫ്റ്റ്വേർ കയറ്റുമതി 17 ശതമാനം വർധിച്ചിട്ടുണ്ട്. 2,77,857 കോടിയുടെ സോഫ്റ്റ്വേറാണ് കഴിഞ്ഞവർഷം കയറ്റുമതി ചെയ്തത്. വ്യാപാരസാധനങ്ങളും സോഫ്റ്റ്വേറും ചേർന്നുള്ള കയറ്റുമതി 5,51,344 കോടിയുടേതാണ്. പാരന്പര്യേതര ഊർജ ഉപകരണങ്ങളുടെ കയറ്റുമതിയിൽ 113 ശതമാനം വളർച്ച രേഖപ്പെടുത്തി. ബയോ-ടെക്കാണ് ഭാവിയിൽ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന കയറ്റുമതി മേഖല.
ഉത്പാദനവും സേവനങ്ങളും യാതൊരു തടസവും കൂടാതെ നടക്കുന്ന ഏക സ്ഥലമാണ് പ്രത്യേക സാന്പത്തികമേഖലകൾ. പശ്ചിമബംഗാളിലെ ഫാൾട്ടയും കൊച്ചി പ്രത്യേക സാന്പത്തിക മേഖലയുമാണ് ഏറ്റവുമധികം വളർച്ച രേഖപ്പെടുത്തിയത്. കൊച്ചി മേഖല കയറ്റുമതിയിൽ 111 ശതമാനം വളർച്ച കൈവരിച്ച് രണ്ടാം സ്ഥാനത്താണ്. പശ്ചിമ ബംഗാളിലെ ഫാൾട്ട എസ്ഇസെഡ് 112 ശതമാനം വളർച്ചയോടെ ഒന്നാം സ്ഥാനത്താണെന്നും ഇപിസിഇഎസ് ചെയർമാൻ ഡോ. വിനയ് ശർമ പറഞ്ഞു.
പ്രത്യേക സാന്പത്തിക മേഖലകളിൽനിന്നുള്ള സോഫ്റ്റ്വേർ കയറ്റുമതി 17 ശതമാനം വർധിച്ചിട്ടുണ്ട്. 2,77,857 കോടിയുടെ സോഫ്റ്റ്വേറാണ് കഴിഞ്ഞവർഷം കയറ്റുമതി ചെയ്തത്. വ്യാപാരസാധനങ്ങളും സോഫ്റ്റ്വേറും ചേർന്നുള്ള കയറ്റുമതി 5,51,344 കോടിയുടേതാണ്. പാരന്പര്യേതര ഊർജ ഉപകരണങ്ങളുടെ കയറ്റുമതിയിൽ 113 ശതമാനം വളർച്ച രേഖപ്പെടുത്തി. ബയോ-ടെക്കാണ് ഭാവിയിൽ ഏറ്റവും സാധ്യത കല്പിക്കപ്പെടുന്ന കയറ്റുമതി മേഖല.