മുംബൈ: തുടർച്ചയായ ആറാം ദിവസവും താണതോടെ രൂപയുടെ വിനിമയനിരക്കിൽ രണ്ടാഴ്ചകൊണ്ടുള്ള ഇടിവ് 2.3 ശതമാനം. ഇന്നലെ ഡോളറിനു 36 പൈസ വർധിച്ചു. വൈകുന്നേരം 66.48 രൂപയിലാണു ഡോളർ ക്ലോസ് ചെയ്തത്.
പത്താം തീയതി 64.99 രൂപയായിരുന്നു ഡോളറിന് ഒൻപതു വ്യപാരദിനങ്ങൾകൊണ്ട് 1.49 രൂപയുടെ കയറ്റമുണ്ടായി. ഇപ്പോൾ 13 മാസത്തെ ഏറ്റവും താണ നിലയിലാണു രൂപ. കയറ്റുമതിയിലെ തിരിച്ചടി മുതൽ വിദേശനിക്ഷേപ വരവിലെ കുറവ് വരെയും അമേരിക്കയിൽ പലിശ കൂടുന്നതു വരെയുള്ള പല കാരണങ്ങൾ രൂപയുടെ താഴ്ചയ്ക്കു പിന്നിലുണ്ട്. രൂപ താഴുന്നതു കയറ്റുമതിയെ സഹായിക്കും എന്നതുകൊണ്ട് ഗവൺമെന്റ് തത്കാലം ഇടപെടുന്നില്ല.
പത്താം തീയതി 64.99 രൂപയായിരുന്നു ഡോളറിന് ഒൻപതു വ്യപാരദിനങ്ങൾകൊണ്ട് 1.49 രൂപയുടെ കയറ്റമുണ്ടായി. ഇപ്പോൾ 13 മാസത്തെ ഏറ്റവും താണ നിലയിലാണു രൂപ. കയറ്റുമതിയിലെ തിരിച്ചടി മുതൽ വിദേശനിക്ഷേപ വരവിലെ കുറവ് വരെയും അമേരിക്കയിൽ പലിശ കൂടുന്നതു വരെയുള്ള പല കാരണങ്ങൾ രൂപയുടെ താഴ്ചയ്ക്കു പിന്നിലുണ്ട്. രൂപ താഴുന്നതു കയറ്റുമതിയെ സഹായിക്കും എന്നതുകൊണ്ട് ഗവൺമെന്റ് തത്കാലം ഇടപെടുന്നില്ല.