ന്യൂഡൽഹി: സബ്സിഡി ഉപേക്ഷിക്കൽ പദ്ധതി ഇന്ത്യൻ റെയിൽവേ നീട്ടി. മുതിർന്ന പൗരന്മാർ അവരവരുടെ സബ്സിഡി ഉപേക്ഷിക്കുന്നതിനുവേണ്ടി ഇന്ത്യൻ റെയിൽവേ ആവിഷ്കരിച്ച പദ്ധതിയിൽ മറ്റു വിഭാഗത്തിലുള്ളവരെക്കൂടി ചേർക്കാനുള്ള ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ശരാശരി 33,000 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ മാത്രം ഇന്ത്യൻ റെയിൽവേക്ക് ചെലവാകുന്നത്. ഇത് പരമാവധി കുറയ്ക്കുന്നതിനുവേണ്ടിയാണ് സബ്സിഡി ഉപേക്ഷിക്കൽ പദ്ധതി ആവിഷ്കരിച്ചത്.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പദ്ധതിയിൽ ആകൃഷ്ടരായ മുതിർന്നവർ തങ്ങളുടെ 50 ശതമാനം സബ്സിഡി ഉപേക്ഷിച്ചു. 19 ലക്ഷം പേരാണ് ഇത്തരത്തിൽ സബ്സിഡി ഉപേക്ഷിക്കാൻ തയാറായത്. ഇതോടെ 2017 ജൂലൈ 22 മുതൽ 2018 മാർച്ച് 31 വരെ 32 കോടി രൂപ ലാഭിക്കാൻ റെയിൽവേക്കു കഴിഞ്ഞു.
2016ൽ ടിക്കറ്റ് സബ്സിഡി 100 ശതമാനം ഉപേക്ഷിക്കാനായിരുന്നു റെയിൽവേയുടെ ആഹ്വാനം. എന്നാൽ, ഇതിനോട് അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതേത്തുടർന്നാണ് 2017ൽ 50 ശതമാനം സബ്സിഡി ഉപേക്ഷിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.
ഭിന്നശേഷിയുള്ളവർ, കാൻസർ രോഗികൾ, ഹൃദയ-കിഡ്നി രോഗികൾ തുടങ്ങി 53 വിഭാഗങ്ങളിലാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ഇളവ് നല്കുന്നത്.
സബ്സിഡി ഉപേക്ഷിച്ച 19 ലക്ഷം പേരിൽ 10 ലക്ഷം പേർ 100 ശതമാനവും ഒന്പത് ലക്ഷം പേർ 50 ശതമാനവും സ്ബ്സിഡി ഉപേക്ഷിച്ചു.
കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പദ്ധതിയിൽ ആകൃഷ്ടരായ മുതിർന്നവർ തങ്ങളുടെ 50 ശതമാനം സബ്സിഡി ഉപേക്ഷിച്ചു. 19 ലക്ഷം പേരാണ് ഇത്തരത്തിൽ സബ്സിഡി ഉപേക്ഷിക്കാൻ തയാറായത്. ഇതോടെ 2017 ജൂലൈ 22 മുതൽ 2018 മാർച്ച് 31 വരെ 32 കോടി രൂപ ലാഭിക്കാൻ റെയിൽവേക്കു കഴിഞ്ഞു.
2016ൽ ടിക്കറ്റ് സബ്സിഡി 100 ശതമാനം ഉപേക്ഷിക്കാനായിരുന്നു റെയിൽവേയുടെ ആഹ്വാനം. എന്നാൽ, ഇതിനോട് അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതേത്തുടർന്നാണ് 2017ൽ 50 ശതമാനം സബ്സിഡി ഉപേക്ഷിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്.
ഭിന്നശേഷിയുള്ളവർ, കാൻസർ രോഗികൾ, ഹൃദയ-കിഡ്നി രോഗികൾ തുടങ്ങി 53 വിഭാഗങ്ങളിലാണ് ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ഇളവ് നല്കുന്നത്.
സബ്സിഡി ഉപേക്ഷിച്ച 19 ലക്ഷം പേരിൽ 10 ലക്ഷം പേർ 100 ശതമാനവും ഒന്പത് ലക്ഷം പേർ 50 ശതമാനവും സ്ബ്സിഡി ഉപേക്ഷിച്ചു.