കറൻസിക്ഷാമം രണ്ടു വ്യാജങ്ങൾ പൊളിച്ചു. ജനം അതിവേഗം ഡിജിറ്റൽ ഇടപാടുകളിലേക്കു മാറി എന്നത് ഒന്നാമത്തെ വ്യാജം. ഇനി പഴയതുപോലെ ധാരാളം കറൻസി രാജ്യത്ത് ആവശ്യമില്ലെന്നത് അടുത്ത വ്യാജം.
നിർവാഹമില്ലാത്തപ്പോൾ ഡിജിറ്റൽ ഇടപാടുകളിലേക്കു തിരിഞ്ഞവർ ഉണ്ട്. അതിൽ സൗകര്യവും എളുപ്പവും കണ്ട് അതിലേക്കു തിരിഞ്ഞവരും ഉണ്ട്. ദിവസേന ധാരാളം പേർ അതിലേക്കു മാറുന്നുമുണ്ട്.
പക്ഷേ ഇതെല്ലാം ചേർന്നാലും രാജ്യത്തെ ഇടപാടുകളിലെ ചെറിയൊരു ഭാഗമേ ആകുന്നുള്ളൂ. മഹാഭൂരിഭാഗം ഇടപാടുകളും കറൻസി ഉപയോഗിച്ചുതന്നെയാണ്. കറൻസി ലഭ്യത കുറഞ്ഞുനിന്നപ്പോൾ സാന്പത്തികപ്രവർത്തനങ്ങൾക്കു വേഗം കുറഞ്ഞത് അതുകൊണ്ടുതന്നെയാണ്.
ഡിമാൻഡ് കൂടി
കറൻസിക്ക് അസാധാരണ ഡിമാൻഡ് ഈ ദിവസങ്ങളിൽ ഉണ്ടായി എന്നാണു ഗവൺമെന്റ് പറയുന്നത്. റിസർവ് ബാങ്ക് ഇന്നലെ പുറത്തുവിട്ട കണക്ക് അതിനെ ശരിവയ്ക്കുന്നുണ്ട്. ഏപ്രിൽ 13 നു രാജ്യത്ത് പ്രചാരത്തിലുള്ള കറൻസി 18.73 ലക്ഷം കോടിയുടേത്. തലേ വെള്ളിയാഴ്ച അതു 18.43 ലക്ഷം കോടിയായിരുന്നു. 30,000 കോടി രൂപ ഒരാഴ്ച കൊണ്ടു ജനങ്ങളിലേക്കെത്തി. അതിനു തലേ ആഴ്ച 14,000 കോടി രൂപയാണ് എത്തിയത്.
ഇതിനെ പൂഴ്ത്തിവയ്പിനുള്ള ഡിമാൻഡ് ആയാണു ഗവൺമെന്റ് വിശദീകരിച്ചത്.
സംഭവിച്ചത് എന്താണ്?
2000 കിട്ടാനില്ലാതായിി
500 രൂപ, 1000 രൂപ കറൻസികൾ റദ്ദാക്കി ജനങ്ങളെ ഒന്നരവർഷം മുന്പ് ഞെട്ടിച്ചു. പിന്നെ 2000 രൂപ, പുതിയ 500 രൂപ, 200 രൂപ കറൻസികൾ അടിച്ചു. അതുമായി ജനം പൊരുത്തപ്പെട്ടുവന്നപ്പോൾ അടുത്ത പ്രയോഗം. 2000 രൂപ കറൻസി അച്ചടിക്കൽ നിർത്തി.
അച്ചടി നിർത്തിയപ്പോൾ ബാങ്കുകളിലേക്കു വരുന്ന 2000 കുറഞ്ഞു. എടിഎമ്മുകളിലും അവ കുറഞ്ഞു. ജനം അപായം മണത്തു. എന്തോ കള്ളക്കളി ഉണ്ടെന്നു കരുതി. കുറേ ആഴ്ചകളായി പുതിയ 2000 രൂപ കാണാനില്ലാതായപ്പോൾ സംശയം ഉറച്ചു.
ക്ഷാമം ആയാലും പിൻവലിക്കൽ ആയാലും ജനത്തിനു മനസിലായത് എന്തോ കുഴപ്പം വീണ്ടും വരുന്നെന്നാണ്. പേടി സ്വാഭാവികമായും പരമാവധി പണം കൈയിൽ കരുതാൻ പ്രേരിപ്പിച്ചു. 2016 നവംബർ എട്ടിനു കറൻസി കൈയിൽ ഇല്ലാതിരുന്നവർ അനുഭവിച്ചത് എല്ലാവർക്കും അറിവുണ്ടല്ലോ.
റിസർവ് ബാങ്കുംി
ഇതിനിടെ റിസർവ് ബാങ്കും അബദ്ധം കാണിച്ചെന്നാണു റിപ്പോർട്ട്. എല്ലാവരും ഡിജിറ്റലാകും, ഇനി അധികം കറൻസി വേണ്ട എന്ന നേതാക്കളുടെ വാക്ക് മുഖവിലയ്ക്കെടുത്തു. 2017 ആദ്യം 2800 കോടി കറൻസിക്ക് ഓർഡർ നല്കി. പിന്നീട് അത് 2100 കോടിയായി കുറച്ചു. പറഞ്ഞ ന്യായം ബാങ്കിൽ നോട്ട് വയ്ക്കാൻ സ്ഥലം ഇല്ലെന്ന്. റിസർവ് ബാങ്ക് ഓർഡർ കുറച്ചപ്പോൾ സെക്യൂരിറ്റി ത്രെഡും കറൻസി പേപ്പറും ഇറക്കുമതി ചെയ്യാനുള്ള ഓർഡറും കുറച്ചു.
അച്ചടി അഞ്ചിരട്ടിയാക്കുമെന്നു പറയുന്പോഴും കടലാസും മഷിയും സെക്യൂരിറ്റി ത്രെഡും എത്തിക്കാനുള്ള കാലതാമസവും നോക്കണം.
പരിഭ്രാന്തിി
2000 രൂപ കറൻസി അച്ചടിക്കാതായപ്പോൾ എടിഎമ്മുകളിൽ ചെറുയ തുകകൾ (നൂറും അഞ്ഞൂറും)ക്കുള്ള കറൻസികൾ മാത്രമായി. 2000 ന്റെ കള്ളി ഒഴിഞ്ഞുകിടന്നു. അപ്പോൾ ഓരോ എടിഎമ്മിലും വയ്ക്കുന്ന പണത്തിന്റെ അളവും കുറഞ്ഞു. എടിഎമ്മുകൾ പെട്ടെന്നു കാലിയാകാൻ തുടങ്ങി.
ഇതോടെ പരിഭ്രാന്തി വർധിച്ചു. ബാങ്ക് പൊളിയും എന്നു കേൾക്കുന്പോൾ നിക്ഷേപകർക്കുണ്ടാകുന്നതരം പരിഭ്രാന്തി. അപ്പോൾ എടിമ്മുകളിൽ ക്യൂവിനു നീളം കൂടി.
റ്റി.സി. മാത്യു
നിർവാഹമില്ലാത്തപ്പോൾ ഡിജിറ്റൽ ഇടപാടുകളിലേക്കു തിരിഞ്ഞവർ ഉണ്ട്. അതിൽ സൗകര്യവും എളുപ്പവും കണ്ട് അതിലേക്കു തിരിഞ്ഞവരും ഉണ്ട്. ദിവസേന ധാരാളം പേർ അതിലേക്കു മാറുന്നുമുണ്ട്.
പക്ഷേ ഇതെല്ലാം ചേർന്നാലും രാജ്യത്തെ ഇടപാടുകളിലെ ചെറിയൊരു ഭാഗമേ ആകുന്നുള്ളൂ. മഹാഭൂരിഭാഗം ഇടപാടുകളും കറൻസി ഉപയോഗിച്ചുതന്നെയാണ്. കറൻസി ലഭ്യത കുറഞ്ഞുനിന്നപ്പോൾ സാന്പത്തികപ്രവർത്തനങ്ങൾക്കു വേഗം കുറഞ്ഞത് അതുകൊണ്ടുതന്നെയാണ്.
ഡിമാൻഡ് കൂടി
കറൻസിക്ക് അസാധാരണ ഡിമാൻഡ് ഈ ദിവസങ്ങളിൽ ഉണ്ടായി എന്നാണു ഗവൺമെന്റ് പറയുന്നത്. റിസർവ് ബാങ്ക് ഇന്നലെ പുറത്തുവിട്ട കണക്ക് അതിനെ ശരിവയ്ക്കുന്നുണ്ട്. ഏപ്രിൽ 13 നു രാജ്യത്ത് പ്രചാരത്തിലുള്ള കറൻസി 18.73 ലക്ഷം കോടിയുടേത്. തലേ വെള്ളിയാഴ്ച അതു 18.43 ലക്ഷം കോടിയായിരുന്നു. 30,000 കോടി രൂപ ഒരാഴ്ച കൊണ്ടു ജനങ്ങളിലേക്കെത്തി. അതിനു തലേ ആഴ്ച 14,000 കോടി രൂപയാണ് എത്തിയത്.
ഇതിനെ പൂഴ്ത്തിവയ്പിനുള്ള ഡിമാൻഡ് ആയാണു ഗവൺമെന്റ് വിശദീകരിച്ചത്.
സംഭവിച്ചത് എന്താണ്?
2000 കിട്ടാനില്ലാതായിി
500 രൂപ, 1000 രൂപ കറൻസികൾ റദ്ദാക്കി ജനങ്ങളെ ഒന്നരവർഷം മുന്പ് ഞെട്ടിച്ചു. പിന്നെ 2000 രൂപ, പുതിയ 500 രൂപ, 200 രൂപ കറൻസികൾ അടിച്ചു. അതുമായി ജനം പൊരുത്തപ്പെട്ടുവന്നപ്പോൾ അടുത്ത പ്രയോഗം. 2000 രൂപ കറൻസി അച്ചടിക്കൽ നിർത്തി.
അച്ചടി നിർത്തിയപ്പോൾ ബാങ്കുകളിലേക്കു വരുന്ന 2000 കുറഞ്ഞു. എടിഎമ്മുകളിലും അവ കുറഞ്ഞു. ജനം അപായം മണത്തു. എന്തോ കള്ളക്കളി ഉണ്ടെന്നു കരുതി. കുറേ ആഴ്ചകളായി പുതിയ 2000 രൂപ കാണാനില്ലാതായപ്പോൾ സംശയം ഉറച്ചു.
ക്ഷാമം ആയാലും പിൻവലിക്കൽ ആയാലും ജനത്തിനു മനസിലായത് എന്തോ കുഴപ്പം വീണ്ടും വരുന്നെന്നാണ്. പേടി സ്വാഭാവികമായും പരമാവധി പണം കൈയിൽ കരുതാൻ പ്രേരിപ്പിച്ചു. 2016 നവംബർ എട്ടിനു കറൻസി കൈയിൽ ഇല്ലാതിരുന്നവർ അനുഭവിച്ചത് എല്ലാവർക്കും അറിവുണ്ടല്ലോ.
റിസർവ് ബാങ്കുംി
ഇതിനിടെ റിസർവ് ബാങ്കും അബദ്ധം കാണിച്ചെന്നാണു റിപ്പോർട്ട്. എല്ലാവരും ഡിജിറ്റലാകും, ഇനി അധികം കറൻസി വേണ്ട എന്ന നേതാക്കളുടെ വാക്ക് മുഖവിലയ്ക്കെടുത്തു. 2017 ആദ്യം 2800 കോടി കറൻസിക്ക് ഓർഡർ നല്കി. പിന്നീട് അത് 2100 കോടിയായി കുറച്ചു. പറഞ്ഞ ന്യായം ബാങ്കിൽ നോട്ട് വയ്ക്കാൻ സ്ഥലം ഇല്ലെന്ന്. റിസർവ് ബാങ്ക് ഓർഡർ കുറച്ചപ്പോൾ സെക്യൂരിറ്റി ത്രെഡും കറൻസി പേപ്പറും ഇറക്കുമതി ചെയ്യാനുള്ള ഓർഡറും കുറച്ചു.
അച്ചടി അഞ്ചിരട്ടിയാക്കുമെന്നു പറയുന്പോഴും കടലാസും മഷിയും സെക്യൂരിറ്റി ത്രെഡും എത്തിക്കാനുള്ള കാലതാമസവും നോക്കണം.
പരിഭ്രാന്തിി
2000 രൂപ കറൻസി അച്ചടിക്കാതായപ്പോൾ എടിഎമ്മുകളിൽ ചെറുയ തുകകൾ (നൂറും അഞ്ഞൂറും)ക്കുള്ള കറൻസികൾ മാത്രമായി. 2000 ന്റെ കള്ളി ഒഴിഞ്ഞുകിടന്നു. അപ്പോൾ ഓരോ എടിഎമ്മിലും വയ്ക്കുന്ന പണത്തിന്റെ അളവും കുറഞ്ഞു. എടിഎമ്മുകൾ പെട്ടെന്നു കാലിയാകാൻ തുടങ്ങി.
ഇതോടെ പരിഭ്രാന്തി വർധിച്ചു. ബാങ്ക് പൊളിയും എന്നു കേൾക്കുന്പോൾ നിക്ഷേപകർക്കുണ്ടാകുന്നതരം പരിഭ്രാന്തി. അപ്പോൾ എടിമ്മുകളിൽ ക്യൂവിനു നീളം കൂടി.
റ്റി.സി. മാത്യു