മുംബൈ: മാർച്ചിൽ രാജ്യത്തെ വാണിജ്യകമ്മി പെട്ടെന്നു വർധിച്ചതിന് മുഖ്യകാരണമായതു പവിഴ ഇറക്കുമതിയിലെ വർധന. 303 കോടി ഡോളറിന്റെ പവിഴങ്ങളും രത്നക്കല്ലുകളുമാണു മാർച്ചിൽ ഇറക്കുമതി ചെയ്തത്. സ്വർണ ഇറക്കുമതി ചുരുങ്ങിയ സമയത്ത് ഇതു വർധിച്ചതിൽ പലരും സംശയാലുക്കളാണ്. രാജ്യത്തുനിന്നു മൂലധനം കടത്താൻ ഇവയുടെ ഇറക്കുമതി മറയാക്കുന്നുണ്ടോ എന്നും സംശയമുണ്ട്.
സ്വർണത്തെ അപേക്ഷിച്ച് വിലയിൽ കൃത്രിമം എളുപ്പമായത് പവിഴങ്ങളിലും വിലപ്പെട്ട കല്ലുകളിലുമാണ്. നിശ്ചിതവില ഇല്ലാത്തവയാണ് ഇവ. രണ്ടു പ്രമുഖ രത്നവ്യാപാരികൾ രാജ്യത്തുനിന്ന് ഒളിച്ചോടിയ സമയത്ത് ഇവയുടെ ഇറക്കുമതി കൂട്ടിയത് തികച്ചും സ്വാഭാവികമാണെന്നു കരുതാനാവില്ല. അമിതവില കാണിച്ച് ഇവ ഇറക്കുമതി ചെയ്താൽ ഗണ്യമായ തുക വിദേശത്ത് എത്തിക്കാം.
വിദേശനിക്ഷേപ ബാങ്കായ ക്രെഡിറ്റ് സ്വിസ് പുതിയ റിപ്പോർട്ടിൽ ഈ ഇറക്കുമതി മൂലധനം കടത്തലിന്റെ ഭാഗമാകാമെന്ന സംശയം ഉന്നയിച്ചിട്ടുണ്ട്.
സ്വർണത്തെ അപേക്ഷിച്ച് വിലയിൽ കൃത്രിമം എളുപ്പമായത് പവിഴങ്ങളിലും വിലപ്പെട്ട കല്ലുകളിലുമാണ്. നിശ്ചിതവില ഇല്ലാത്തവയാണ് ഇവ. രണ്ടു പ്രമുഖ രത്നവ്യാപാരികൾ രാജ്യത്തുനിന്ന് ഒളിച്ചോടിയ സമയത്ത് ഇവയുടെ ഇറക്കുമതി കൂട്ടിയത് തികച്ചും സ്വാഭാവികമാണെന്നു കരുതാനാവില്ല. അമിതവില കാണിച്ച് ഇവ ഇറക്കുമതി ചെയ്താൽ ഗണ്യമായ തുക വിദേശത്ത് എത്തിക്കാം.
വിദേശനിക്ഷേപ ബാങ്കായ ക്രെഡിറ്റ് സ്വിസ് പുതിയ റിപ്പോർട്ടിൽ ഈ ഇറക്കുമതി മൂലധനം കടത്തലിന്റെ ഭാഗമാകാമെന്ന സംശയം ഉന്നയിച്ചിട്ടുണ്ട്.