ന്യൂഡൽഹി: മാർച്ച് 31-നവസാനിച്ച ധനകാര്യവർഷം ഇന്ത്യയുടെ കയറ്റുമതി 9.78 ശതമാനം വർധിച്ചു. തലേ വർഷം 5.17 ശതമാനമായിരുന്നു കയറ്റുമതി വളർച്ച. എന്നാൽ, ഇറക്കുമതി വളർച്ച 19.59 ശതമാനമായതോടെ വാണിജ്യകമ്മി കുതിച്ചു. 44.54 ശതമാനമാണ് കമ്മിയിലെ വർധന.
കഴിഞ്ഞ വർഷം ഇന്ത്യ 30,284 കോടി ഡോളറിനുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തു. ഇറക്കുമതി 45,967 കോടി ഡോളറിന്റേതായിരുന്നു. കമ്മി 15,683 കോടി ഡോളർ. അതേസമയം, സേവനമേഖലയുടെ കയറ്റുമതി 17.63 ശതമാനം വർധിച്ചു. തലേവർഷത്തെ 5.7 ശതമാനത്തേക്കാൾ വളരെ മെച്ചമാണിത്.
ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യ 10,911 കോടി ഡോളർ മുടക്കി. തലേവർഷം മുടക്കിയ 8696 കോടി ഡോളറിനേക്കാൾ 25.47 ശതമാനം കൂടുതലാണിത്. ക്രൂഡ് അല്ലാത്ത ഇറക്കുമതി 17.88 ശതമാനം വർധിച്ച് 35,056 കോടി ഡോളറിലെത്തി. മാർച്ചിൽ മാത്രമെടുത്താൽ ഇന്ത്യയുടെ കയറ്റുമതി 0.66 ശതമാനം കുറയുകയാണു ചെയ്തത്. മാർച്ചിലെ ഇറക്കുമതി 7.15 ശതമാനം കൂടുകയും ചെയ്തു.
കഴിഞ്ഞ വർഷം ഇന്ത്യ 30,284 കോടി ഡോളറിനുള്ള സാധനങ്ങൾ കയറ്റുമതി ചെയ്തു. ഇറക്കുമതി 45,967 കോടി ഡോളറിന്റേതായിരുന്നു. കമ്മി 15,683 കോടി ഡോളർ. അതേസമയം, സേവനമേഖലയുടെ കയറ്റുമതി 17.63 ശതമാനം വർധിച്ചു. തലേവർഷത്തെ 5.7 ശതമാനത്തേക്കാൾ വളരെ മെച്ചമാണിത്.
ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് ഇന്ത്യ 10,911 കോടി ഡോളർ മുടക്കി. തലേവർഷം മുടക്കിയ 8696 കോടി ഡോളറിനേക്കാൾ 25.47 ശതമാനം കൂടുതലാണിത്. ക്രൂഡ് അല്ലാത്ത ഇറക്കുമതി 17.88 ശതമാനം വർധിച്ച് 35,056 കോടി ഡോളറിലെത്തി. മാർച്ചിൽ മാത്രമെടുത്താൽ ഇന്ത്യയുടെ കയറ്റുമതി 0.66 ശതമാനം കുറയുകയാണു ചെയ്തത്. മാർച്ചിലെ ഇറക്കുമതി 7.15 ശതമാനം കൂടുകയും ചെയ്തു.