ചെന്നൈ: പത്താമത് ഡിഫൻസ് എക്സ്പോയ്ക്കു ചെന്നൈയിൽ തുടക്കം. നാലു ദിവസമായി നടക്കുന്ന മേളയടെ ഒൗദ്യോഗിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഡിഫൻസ് എക്സ്പോയോടനുബന്ധിച്ച് നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം കേന്ദ്ര പ്രതിരോധമന്ത്രി നിർമല സിതാരാമൻ ഇന്നലെ നിർവഹിച്ചു. യുകെ, അമേരിക്ക, ഈജിപ്ത് എന്നി രാജ്യങ്ങളടെ പ്രതിനിധികളുമായി അവർ കൂടിക്കാഴ്ച നടത്തി. അമേരിക്ക, റഷ്യ, ഇസ്രയേൽ, ഫ്രാൻസ്, കൊറിയ തുടങ്ങി 42 രാജ്യങ്ങൾ മേളയിൽ സഹകരിക്കുന്നുണ്ട്.
ടാങ്കുകളുടെയും മറ്റും തത്സമയ അഭ്യാസങ്ങൾ കാണാൻ കാണികളുടെ വൻ തിരക്കാണ്. ഇന്ത്യയുടെ പിനാക റോക്കറ്റുകളാണ് മേളയുടെ മറ്റൊരു ആകർഷണം. കര-നാവിക-വ്യോമ സേനാ വിഭാഗങ്ങളുടെ പ്രത്യേക സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരവും ലഫ്. കേണലുമായ എം.എസ്. ധോണി മേള സന്ദർശിച്ചു. പത്തു വർഷമായി നടക്കുന്ന ഡിഫൻസ് എക്സ്പോയ്ക്ക് ആദ്യമായാണ് തമിഴ്നാട് വേദിയാകുന്നത്. മേള ശനിയാഴ്ച സമാപിക്കും.
സോനു തോമസ്
ടാങ്കുകളുടെയും മറ്റും തത്സമയ അഭ്യാസങ്ങൾ കാണാൻ കാണികളുടെ വൻ തിരക്കാണ്. ഇന്ത്യയുടെ പിനാക റോക്കറ്റുകളാണ് മേളയുടെ മറ്റൊരു ആകർഷണം. കര-നാവിക-വ്യോമ സേനാ വിഭാഗങ്ങളുടെ പ്രത്യേക സ്റ്റാളുകൾ ക്രമീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരവും ലഫ്. കേണലുമായ എം.എസ്. ധോണി മേള സന്ദർശിച്ചു. പത്തു വർഷമായി നടക്കുന്ന ഡിഫൻസ് എക്സ്പോയ്ക്ക് ആദ്യമായാണ് തമിഴ്നാട് വേദിയാകുന്നത്. മേള ശനിയാഴ്ച സമാപിക്കും.
സോനു തോമസ്