കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്കായി ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിക്കുന്ന വീടുകളുടെ നിർമാണം അന്തിമഘട്ടത്തിൽ. കാസർഗോഡ് ജില്ലയിലെ എൻമകജെ പഞ്ചായത്തിൽ അഞ്ച് ഏക്കറോളം ഭൂമിയിലായി 36 വീടുകളുടെ നിർമാണമാണു പുരോഗമിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള ഭൂമിയിലാണു നിർമാണം നടക്കുന്നത്.
600 ചതുരശ്രയടി വിസ്തീർണമുള്ള ഓരോ വീടിനും 10 സെന്റ് സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. രണ്ട് ബെഡ്റൂമുകൾ, അടുക്കള, ശുചിമുറി, ഹാൾ എന്നിവയടക്കം ഓരോ വീടിനും ആറ് ലക്ഷം രൂപയാണ് ചെലവ്. 2.5 കോടിയോളം രൂപ ചെലവു വരുന്ന ഭവനനിർമാണ പ്രവൃത്തികൾക്കു കഴിഞ്ഞ ജനുവരിയിലാണു തുടക്കം കുറിച്ചത്.
നിർമാണം പൂർത്തിയാക്കി മേയിൽ താക്കോൽദാന കർമം നിർവഹിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സംസ്ഥാന സർക്കാർ അംഗീകരിച്ച പട്ടികയിൽനിന്നുമായിരിക്കും കുടുംബങ്ങളെ തെരഞ്ഞെടുക്കുക. വീടുകൾക്കു പുറമേ ഒരു അങ്കണവാടി, ബാലഭവൻ, ചിൽഡ്രൻസ് പാർക്ക്, മിനി തിയറ്റർ, ആരോഗ്യ കേന്ദ്രം എന്നിവയുമുണ്ടാകും.
600 ചതുരശ്രയടി വിസ്തീർണമുള്ള ഓരോ വീടിനും 10 സെന്റ് സ്ഥലമാണ് അനുവദിച്ചിട്ടുള്ളത്. രണ്ട് ബെഡ്റൂമുകൾ, അടുക്കള, ശുചിമുറി, ഹാൾ എന്നിവയടക്കം ഓരോ വീടിനും ആറ് ലക്ഷം രൂപയാണ് ചെലവ്. 2.5 കോടിയോളം രൂപ ചെലവു വരുന്ന ഭവനനിർമാണ പ്രവൃത്തികൾക്കു കഴിഞ്ഞ ജനുവരിയിലാണു തുടക്കം കുറിച്ചത്.
നിർമാണം പൂർത്തിയാക്കി മേയിൽ താക്കോൽദാന കർമം നിർവഹിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സംസ്ഥാന സർക്കാർ അംഗീകരിച്ച പട്ടികയിൽനിന്നുമായിരിക്കും കുടുംബങ്ങളെ തെരഞ്ഞെടുക്കുക. വീടുകൾക്കു പുറമേ ഒരു അങ്കണവാടി, ബാലഭവൻ, ചിൽഡ്രൻസ് പാർക്ക്, മിനി തിയറ്റർ, ആരോഗ്യ കേന്ദ്രം എന്നിവയുമുണ്ടാകും.