കൊച്ചി: കഴിഞ്ഞ സാന്പത്തികവർഷം പൊതുമേഖലാ സ്ഥാപനമായ കേരള ആഗ്രോ മെഷിനറി കോർപറേഷൻ (കാംകോ) 156 കോടിയുടെ വിറ്റുവരവും നാലു കോടിയുടെ പ്രവർത്തനലാഭവും നേടിയതായി ചെയർമാൻ പി. ബാലചന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
2.7 കോടിയുടെ വിറ്റുവരവിനൊപ്പം പേമെന്റ് കളക്ഷനിൽ 48 കോടിയുടെ വർധന നേടാനായി.
സ്പെയർപാർട്സുകൾ വാങ്ങുന്നതിൽ കൂടുതൽ സുതാര്യത വരുത്താൻ ഇ-ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ എട്ടു മാസം വേണ്ടി വരുമെന്നത് കാംകോയെ പ്രതിസന്ധിയിലാക്കും. സ്പെയർ പാർട്സുകൾ സമയത്ത് വാങ്ങാനാവാതെ വന്നാൽ കന്പനി അടച്ചുപൂട്ടേണ്ട സ്ഥിതിയാകുമെന്നും ചെയർമാൻ പറഞ്ഞു. മാനേജിംഗ് ഡയറക്ടർ സുരേഷ് ബാബുവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
2.7 കോടിയുടെ വിറ്റുവരവിനൊപ്പം പേമെന്റ് കളക്ഷനിൽ 48 കോടിയുടെ വർധന നേടാനായി.
സ്പെയർപാർട്സുകൾ വാങ്ങുന്നതിൽ കൂടുതൽ സുതാര്യത വരുത്താൻ ഇ-ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ എട്ടു മാസം വേണ്ടി വരുമെന്നത് കാംകോയെ പ്രതിസന്ധിയിലാക്കും. സ്പെയർ പാർട്സുകൾ സമയത്ത് വാങ്ങാനാവാതെ വന്നാൽ കന്പനി അടച്ചുപൂട്ടേണ്ട സ്ഥിതിയാകുമെന്നും ചെയർമാൻ പറഞ്ഞു. മാനേജിംഗ് ഡയറക്ടർ സുരേഷ് ബാബുവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.