സിലിക്കൺവാലി: ഡാറ്റാ ചോർച്ചയിൽ ലോകവ്യാപകമായി പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ പുതിയ നീക്കവുമായി ഫേസ്ബുക്ക് വീണ്ടും രംഗത്ത്. 8.7 കോടി ഉപയോക്താക്കളുടെ ഡാറ്റ ചോർന്നെന്ന് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ എണ്ണം ഇതിലും കൂടുതലാണെന്ന വെളിപ്പെടുത്തലുമായി കേംബ്രിജ് അനലിറ്റിക്കയിലെ മുൻ ജീവനക്കാരൻ ക്രിസ്റ്റഫർ വൈലിയും രംഗത്തെത്തി. വിവരങ്ങൾ ചോർത്തപ്പെട്ട ഓരോരുത്തർക്കും ഡാറ്റ ചോർന്നെന്ന കാര്യം ചൂണ്ടിക്കാട്ടി വൈകാതെ ഫേസ്ബുക്ക് സന്ദേശമയയ്ക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
""ഇത് നിങ്ങളുടെയും നിങ്ങളുടെ സുഹൃത്തുക്കളുടെയും ഡിജിറ്റൽ ജീവിതമാണ്. എന്നാൽ, ഈ വെബ്സൈറ്റ് ദുരുപയോഗപ്പെടുത്തി നിങ്ങളുടെ ഫേസ്ബുക്ക് വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി ചോർത്തിയിരിക്കുന്നു'' - എന്ന സന്ദേശമായിരിക്കും ഫേസ്ബുക്ക് നല്കുക.
ഇതു കൂടാതെ, 220 കോടി വരിക്കാർ അവർ ഉപയോഗിക്കുന്ന ആപ്പിലൂടെ എന്തെല്ലാം വിവരങ്ങളാണ് നല്കിയിട്ടുള്ളതെന്ന വിവരങ്ങളും ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് വൈകാതെ നല്കും.
അമേരിക്കയിൽ ഏഴു കോടി, യുകെയിൽ പത്തു ലക്ഷം ഉപയോക്താക്കളുടെ ഫേസ്ബുക്ക് വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സ്ഥിരീകരിച്ചത്.
""ഇത് നിങ്ങളുടെയും നിങ്ങളുടെ സുഹൃത്തുക്കളുടെയും ഡിജിറ്റൽ ജീവിതമാണ്. എന്നാൽ, ഈ വെബ്സൈറ്റ് ദുരുപയോഗപ്പെടുത്തി നിങ്ങളുടെ ഫേസ്ബുക്ക് വിവരങ്ങൾ കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി ചോർത്തിയിരിക്കുന്നു'' - എന്ന സന്ദേശമായിരിക്കും ഫേസ്ബുക്ക് നല്കുക.
ഇതു കൂടാതെ, 220 കോടി വരിക്കാർ അവർ ഉപയോഗിക്കുന്ന ആപ്പിലൂടെ എന്തെല്ലാം വിവരങ്ങളാണ് നല്കിയിട്ടുള്ളതെന്ന വിവരങ്ങളും ഉപയോക്താക്കൾക്ക് ഫേസ്ബുക്ക് വൈകാതെ നല്കും.
അമേരിക്കയിൽ ഏഴു കോടി, യുകെയിൽ പത്തു ലക്ഷം ഉപയോക്താക്കളുടെ ഫേസ്ബുക്ക് വിവരങ്ങൾ ചോർന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സ്ഥിരീകരിച്ചത്.