സിലിക്കൺവാലി: വാട്സ്ആപ് സഹസ്ഥാപകൻ ബ്രയാൻ ആക്ടൺ തുടങ്ങിവച്ച ഡിലീറ്റ് ഫേസ്ബുക്ക് കാന്പയിൽജ്വരം ട്വിറ്ററിൽ കത്തിപ്പടരുന്നു. ആക്ടന്റെ ആഹ്വാനത്തിൽ ആകൃഷ്ടനായി എലോൺ മസ്കിന്റെ റോക്കറ്റ് കമ്പനിയായ സ്പേസ് എക്സിന്റെയും ഇലക്ട്രിക് കാർ നിർമാണക്കന്പനിയായ ടെസ്ലയുടെയും ഫേസ്ബുക്ക് പേജുകൾ ഡിലീറ്റ് ചെയ്തു. വെള്ളിയാഴ്ച മുതൽ സ്പേസ് എക്സിന്റെയും ടെസ്ലയുടെയും ലക്ഷക്കണക്കിനുള്ള ഫോളോവേഴ്സിന് പേജുകൾ ലഭ്യമല്ല.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ സൈറ്റ് ആയ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ട്വിറ്ററിൽ ഡിലീറ്റ് ഫേസ്ബുക്ക് എന്ന ഹാഷ് ടാഗോടെ കാന്പയിൻ തുടങ്ങിയത്.
ഫേസ്ബുക്ക് പേജുകൾ ഡിലീറ്റ് ചെയ്തതുപോലെ ഫേസ്ബുക്കിന്റേതന്നെ ഫോട്ടോ ഷെയറിംഗ് ആപ് ആയ ഇൻസ്റ്റഗ്രാമിൽനിന്നും പ്രൊഫൈൽ ഡിലീറ്റ് ചെയ്യാൻ നിരവധി ഉപയോക്താക്കൾ മസ്കിനോട് പറഞ്ഞു. എന്നാൽ, ഇൻസ്റ്റഗ്രാം വല്യ കുഴപ്പമില്ലെന്നായിരുന്നു മസ്കിന്റെ മറുപടി.
ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ മീഡിയ സൈറ്റ് ആയ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് ട്വിറ്ററിൽ ഡിലീറ്റ് ഫേസ്ബുക്ക് എന്ന ഹാഷ് ടാഗോടെ കാന്പയിൻ തുടങ്ങിയത്.
ഫേസ്ബുക്ക് പേജുകൾ ഡിലീറ്റ് ചെയ്തതുപോലെ ഫേസ്ബുക്കിന്റേതന്നെ ഫോട്ടോ ഷെയറിംഗ് ആപ് ആയ ഇൻസ്റ്റഗ്രാമിൽനിന്നും പ്രൊഫൈൽ ഡിലീറ്റ് ചെയ്യാൻ നിരവധി ഉപയോക്താക്കൾ മസ്കിനോട് പറഞ്ഞു. എന്നാൽ, ഇൻസ്റ്റഗ്രാം വല്യ കുഴപ്പമില്ലെന്നായിരുന്നു മസ്കിന്റെ മറുപടി.