തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിൽ 51 ശതമാനം ഓഹരി പങ്കാളിത്തത്തിന് ഓഹരിയുടമകളുടെ അനുമതി ലഭിച്ച ഫെയർഫാക്സ് 1,200 കോടി രൂപ മുതൽമുടക്കും.
ഓഹരികൾ ഇന്ത്യൻ വംശജനായ കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഫെയർഫാക്സ് കന്പനിക്കു കൈമാറാൻ ഓഹരിയുടമകളുടെ പൊതുയോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. ഈ വിഷയം പാസാക്കാൻ വിളിച്ചുകൂട്ടിയ പൊതുയോഗത്തിൽ 75.31 ശതമാനം ഓഹരിയുടമകളും പങ്കെടുത്തു വോട്ട് ചെയ്തു.
ബാങ്കിന്റെ ഓഹരികൾ വാങ്ങാൻ നേരത്തെതന്നെ ഫെയർഫാക്സിന് ബാങ്കിന്റെ ഡയറക്ടർ ബോർഡും റിസർവ് ബാങ്കും പ്രാഥമിക അനുമതി നല്കിയിരുന്നു.
ഓഹരി കൈമാറ്റത്തിനു ആവശ്യമായ നടപടിക്രമം എന്ന നിലയിലാണു പൊതുയോഗം വിളിച്ചുകൂട്ടി അനുമതി നല്കിയത്. ഓഹരിക്ക് 140 രൂപ നിരക്കിലാണ് ഫെയർഫാക്സ് 1,200 കോടി മുതൽ മുടക്കുക. മൂലധനവും കരുത്തും വർധിക്കുന്നതോടെ ബാങ്കിന്റെ പ്രവർത്തനശേഷിയും വർധിക്കും.
ഓഹരികൾ ഇന്ത്യൻ വംശജനായ കനേഡിയൻ വ്യവസായി പ്രേം വാട്സയുടെ ഫെയർഫാക്സ് കന്പനിക്കു കൈമാറാൻ ഓഹരിയുടമകളുടെ പൊതുയോഗം കഴിഞ്ഞദിവസം തീരുമാനമെടുത്തിരുന്നു. ഈ വിഷയം പാസാക്കാൻ വിളിച്ചുകൂട്ടിയ പൊതുയോഗത്തിൽ 75.31 ശതമാനം ഓഹരിയുടമകളും പങ്കെടുത്തു വോട്ട് ചെയ്തു.
ബാങ്കിന്റെ ഓഹരികൾ വാങ്ങാൻ നേരത്തെതന്നെ ഫെയർഫാക്സിന് ബാങ്കിന്റെ ഡയറക്ടർ ബോർഡും റിസർവ് ബാങ്കും പ്രാഥമിക അനുമതി നല്കിയിരുന്നു.
ഓഹരി കൈമാറ്റത്തിനു ആവശ്യമായ നടപടിക്രമം എന്ന നിലയിലാണു പൊതുയോഗം വിളിച്ചുകൂട്ടി അനുമതി നല്കിയത്. ഓഹരിക്ക് 140 രൂപ നിരക്കിലാണ് ഫെയർഫാക്സ് 1,200 കോടി മുതൽ മുടക്കുക. മൂലധനവും കരുത്തും വർധിക്കുന്നതോടെ ബാങ്കിന്റെ പ്രവർത്തനശേഷിയും വർധിക്കും.