ആലുവ: കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഉപയോഗിച്ചു പ്രവര്ത്തിക്കുന്ന സംസ്ഥാനത്തെ ആദ്യ കെഎസ്ആർടിസി ബസ് ആലുവയിൽനിന്ന് ഇന്നു സർവീസ് ആരംഭിക്കും. ആലുവ മുട്ടത്ത് സംസ്ഥാനത്തെ ആദ്യ സിഎൻജി പമ്പ് ഇന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഈ ബസും ഫ്ലാഗ് ഓഫ് ചെയ്യും. 48 സീറ്റുകളുള്ള ബസിൽ 150 മുതൽ 200 വരെ കിലോമീറ്റർ യാത്ര ചെയ്യാനുള്ള ഇന്ധനമാണുണ്ടാകുക. 12.5 കിലോ ഉൾക്കൊള്ളുന്ന ആറ് സിലിണ്ടറുകൾ ബസിലുണ്ടാകും.
ആലുവ ഡിപ്പോയുടെ കീഴിൽ വരുന്ന ബസ് രാവിലെ തായിക്കാട്ടുകരയിലെ സിഎൻജി പമ്പിൽനിന്ന് വാതകം നിറച്ചു യാത്ര പുറപ്പെടും. നാല് ഡ്രൈവർമാർക്കും മൂന്ന് മെക്കാനിക്കുകൾക്കും ഐഒസിയുടെ നേതൃത്വത്തിൽ പരിശീലനം നല്കിയിട്ടുണ്ട്. വൈറ്റില-വൈറ്റില സർക്കുലറായി ഓടാനാണ് ആദ്യ തീരുമാനമെന്നറിയുന്നു.
സിഎൻജി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾക്കായുള്ള നാല് പമ്പുകളാണ് ഈ മേഖലയിൽ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങുന്നത്. ഇവിടെനിന്ന് കിലോഗ്രാമിന് 46 രൂപയ്ക്കു വാതകം ലഭിക്കും.
ആലുവയിൽ പമ്പിൽനിന്നു പരീക്ഷണത്തിന്റെ ഭാഗമായി നാല് കാറുകളിലും രണ്ട് ഓട്ടോറിക്ഷയിലും ഇന്നലെ വാതകം നിറച്ചു. ആവശ്യക്കാർ സ്വന്തം വാഹനങ്ങളിൽ കൺവേർഷൻ കിറ്റുകൾ സ്ഥാപിച്ചാൽ പെട്രോളിന് പകരം സിഎൻജി ഉപയോഗിച്ചു തുടങ്ങാം. 20,000 രൂപ മുതൽ 60,000 രൂപ വരെയുള്ള കൺവേർഷൻ കിറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്.
ഇരുചക്രവാഹനങ്ങൾക്കും സിഎൻജി കിറ്റ് ഉപയോഗിക്കാം. കളമശേരിയിൽ കുഴലിലൂടെ വീടുകളിലേക്ക് പാചക വാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്.
150 ശതമാനം അധിക ഇന്ധനക്ഷമത, കിലോ മീറ്ററിന് രണ്ടു രൂപ നിരക്കിലേക്ക് ഇന്ധനച്ചെലവ് കുറയൽ, അന്തരീക്ഷ മലിനീകരണം കുറയൽ എന്നിങ്ങനെ പ്രധാനമായും മൂന്ന് മേന്മകളാണ് സിഎൻജിക്കു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ആലുവ ഡിപ്പോയുടെ കീഴിൽ വരുന്ന ബസ് രാവിലെ തായിക്കാട്ടുകരയിലെ സിഎൻജി പമ്പിൽനിന്ന് വാതകം നിറച്ചു യാത്ര പുറപ്പെടും. നാല് ഡ്രൈവർമാർക്കും മൂന്ന് മെക്കാനിക്കുകൾക്കും ഐഒസിയുടെ നേതൃത്വത്തിൽ പരിശീലനം നല്കിയിട്ടുണ്ട്. വൈറ്റില-വൈറ്റില സർക്കുലറായി ഓടാനാണ് ആദ്യ തീരുമാനമെന്നറിയുന്നു.
സിഎൻജി ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾക്കായുള്ള നാല് പമ്പുകളാണ് ഈ മേഖലയിൽ ഇന്നു മുതൽ പ്രവർത്തിച്ചു തുടങ്ങുന്നത്. ഇവിടെനിന്ന് കിലോഗ്രാമിന് 46 രൂപയ്ക്കു വാതകം ലഭിക്കും.
ആലുവയിൽ പമ്പിൽനിന്നു പരീക്ഷണത്തിന്റെ ഭാഗമായി നാല് കാറുകളിലും രണ്ട് ഓട്ടോറിക്ഷയിലും ഇന്നലെ വാതകം നിറച്ചു. ആവശ്യക്കാർ സ്വന്തം വാഹനങ്ങളിൽ കൺവേർഷൻ കിറ്റുകൾ സ്ഥാപിച്ചാൽ പെട്രോളിന് പകരം സിഎൻജി ഉപയോഗിച്ചു തുടങ്ങാം. 20,000 രൂപ മുതൽ 60,000 രൂപ വരെയുള്ള കൺവേർഷൻ കിറ്റുകൾ മാർക്കറ്റിൽ ലഭ്യമാണ്.
ഇരുചക്രവാഹനങ്ങൾക്കും സിഎൻജി കിറ്റ് ഉപയോഗിക്കാം. കളമശേരിയിൽ കുഴലിലൂടെ വീടുകളിലേക്ക് പാചക വാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്ന അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്.
150 ശതമാനം അധിക ഇന്ധനക്ഷമത, കിലോ മീറ്ററിന് രണ്ടു രൂപ നിരക്കിലേക്ക് ഇന്ധനച്ചെലവ് കുറയൽ, അന്തരീക്ഷ മലിനീകരണം കുറയൽ എന്നിങ്ങനെ പ്രധാനമായും മൂന്ന് മേന്മകളാണ് സിഎൻജിക്കു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.