ന്യൂഡൽഹി: യന്ത്രത്തകരാറിനെത്തുടർന്ന് സർവീസ് നിർത്തിവയ്ക്കേണ്ടിവന്ന ഇൻഡിഗോയുടെ എയർബസ് എസ്ഇ എ320 നിയോ വിമാനങ്ങൾക്ക് 40 ദിവസത്തിനുള്ളിൽ പകരം എൻജിനുകൾ നല്കുമെന്ന് എൻജിൻ നിർമാതാക്കളായ പ്രാറ്റ് ആൻഡ് വിറ്റ്നി അറിയിച്ചു.
ഇന്നു മുതൽ പകരം എൻജിനുകൾ എത്തിച്ചുതുടങ്ങുമെന്നാണ് പ്രഖ്യാപനം. ഇന്ത്യൻ വ്യോമയാന റെഗുലേറ്ററിന്റെ നിർദേശപ്രകാരം ഇൻഡിഗോ എയർലൈനിന്റെ 11 വിമാനങ്ങൾക്ക് സർവീസ് നിർത്തിവയ്ക്കേണ്ടിവന്നു. ഇതേത്തുടർന്ന് നൂറുകണക്കിന് സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
എൻജിൻ തകരാറിനെത്തുടർന്ന് സർവീസ് നിർത്തിവച്ചിരിക്കുന്ന വിമാനങ്ങൾ ഇപ്പോൾത്തന്നെ 60 കോടി ഡോളറിന്റെ നഷ്ടം ഇൻഡിഗോ എയർലൈൻസിനും മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനും വരുത്തിവച്ചിട്ടുണ്ട്.
ഏപ്രിൽ അവസാനത്തോടെ വിമാനങ്ങളെല്ലാം ആകാശത്ത് തിരികെയെത്തും എന്നാണ് പ്രാറ്റ് പ്രസിഡന്റ് റോബർട്ട് എഫ്. ലെഡക് കഴിഞ്ഞ ദിവസം അറിയിച്ചത്. ജൂണോടെ തകരാറുള്ള ഭാഗങ്ങൾ മാറ്റിവയ്ക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. അതായത്, എയർബസ് എസ്ഇ എ320 നിയോ ശ്രണിയിലുള്ള മറ്റു വിമാനങ്ങൾ ഈ തകരാറും വഹിച്ച് മൂന്നു മാസംകൂടി സർവീസ് തുടരണം.
ഇന്നു മുതൽ പകരം എൻജിനുകൾ എത്തിച്ചുതുടങ്ങുമെന്നാണ് പ്രഖ്യാപനം. ഇന്ത്യൻ വ്യോമയാന റെഗുലേറ്ററിന്റെ നിർദേശപ്രകാരം ഇൻഡിഗോ എയർലൈനിന്റെ 11 വിമാനങ്ങൾക്ക് സർവീസ് നിർത്തിവയ്ക്കേണ്ടിവന്നു. ഇതേത്തുടർന്ന് നൂറുകണക്കിന് സർവീസുകൾ റദ്ദാക്കുകയും ചെയ്തു.
എൻജിൻ തകരാറിനെത്തുടർന്ന് സർവീസ് നിർത്തിവച്ചിരിക്കുന്ന വിമാനങ്ങൾ ഇപ്പോൾത്തന്നെ 60 കോടി ഡോളറിന്റെ നഷ്ടം ഇൻഡിഗോ എയർലൈൻസിനും മാതൃകമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനും വരുത്തിവച്ചിട്ടുണ്ട്.
ഏപ്രിൽ അവസാനത്തോടെ വിമാനങ്ങളെല്ലാം ആകാശത്ത് തിരികെയെത്തും എന്നാണ് പ്രാറ്റ് പ്രസിഡന്റ് റോബർട്ട് എഫ്. ലെഡക് കഴിഞ്ഞ ദിവസം അറിയിച്ചത്. ജൂണോടെ തകരാറുള്ള ഭാഗങ്ങൾ മാറ്റിവയ്ക്കാനും കമ്പനിക്കു പദ്ധതിയുണ്ട്. അതായത്, എയർബസ് എസ്ഇ എ320 നിയോ ശ്രണിയിലുള്ള മറ്റു വിമാനങ്ങൾ ഈ തകരാറും വഹിച്ച് മൂന്നു മാസംകൂടി സർവീസ് തുടരണം.