പൂന: ഇന്ധനം ഉപയോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ. പരീക്ഷണമോന്നോണം ഡീസൽ, വലിയ ലോറികളിലാക്കി ഉപയോക്താക്കൾക്കു നേരിട്ടു വിതരണം ചെയ്യുന്ന പദ്ധതി മഹാരാഷ്ട്രയിലെ പൂനയിൽ ആരംഭിച്ചുകഴിഞ്ഞു. അധികം വൈകാതെതന്നെ രാജ്യവ്യാപകമായി ഡീസലിന്റെ ഡോർ സ്റ്റെപ് ഡെലിവറി നടത്തുമെന്ന് ഇന്ത്യൻ ഓയിൽ ചെയർമാൻ സഞ്ജീവ് സിംഗ് അറിയിച്ചു.
താരതമ്യേന സുരക്ഷിതമായതിനാലാണു ഡീസൽ ഇത്തരത്തിൽ വിതരണം ചെയ്യുന്നതെന്നും പെട്രോളും ഇത്തരത്തിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധനങ്ങളുടെ ഹോംഡെലിവറി നടത്തുന്ന പദ്ധതി ആരംഭിക്കുകയാണെന്നറിയിച്ചിരുന്നു. മാസങ്ങൾക്കു മുന്പ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎൻബി എന്ന സ്റ്റാർട്ടപ്പും സമാന സംരംഭം ആരംഭിച്ചിരുന്നു. മൈ പെട്രോൾ പന്പ് എന്ന ആപ്പിലൂടെയായിരുന്നു ഇതിന്റെ പ്രവർത്തനം.
എന്നാൽ, ആവശ്യക്കാരുടെ അരികിലെത്തി പെട്രോൾ വിതരണം ചെയ്യുന്നത് സുരക്ഷിതമല്ലെന്നു കാട്ടി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പിഇഎസ് ഒ) ഇവർക്ക് അനുമതി നിഷേധിക്കുകയായിരുന്നു. സുരക്ഷാമാനദണ്ഡങ്ങളെല്ലാംതന്നെ പാലിച്ചിട്ടുണ്ടെന്നും പിഇഎസ്ഒയുടെ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഇന്ത്യൻ ഓയിൽ അറിയിച്ചു.
താരതമ്യേന സുരക്ഷിതമായതിനാലാണു ഡീസൽ ഇത്തരത്തിൽ വിതരണം ചെയ്യുന്നതെന്നും പെട്രോളും ഇത്തരത്തിൽ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധനങ്ങളുടെ ഹോംഡെലിവറി നടത്തുന്ന പദ്ധതി ആരംഭിക്കുകയാണെന്നറിയിച്ചിരുന്നു. മാസങ്ങൾക്കു മുന്പ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എഎൻബി എന്ന സ്റ്റാർട്ടപ്പും സമാന സംരംഭം ആരംഭിച്ചിരുന്നു. മൈ പെട്രോൾ പന്പ് എന്ന ആപ്പിലൂടെയായിരുന്നു ഇതിന്റെ പ്രവർത്തനം.
എന്നാൽ, ആവശ്യക്കാരുടെ അരികിലെത്തി പെട്രോൾ വിതരണം ചെയ്യുന്നത് സുരക്ഷിതമല്ലെന്നു കാട്ടി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പിഇഎസ് ഒ) ഇവർക്ക് അനുമതി നിഷേധിക്കുകയായിരുന്നു. സുരക്ഷാമാനദണ്ഡങ്ങളെല്ലാംതന്നെ പാലിച്ചിട്ടുണ്ടെന്നും പിഇഎസ്ഒയുടെ അനുമതിയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഇന്ത്യൻ ഓയിൽ അറിയിച്ചു.