ന്യൂഡൽഹി: ആധാർ ഉൾപ്പെടെയുള്ള സ്വകാര്യ രേഖകളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ ഏതെങ്കിലും സേവനങ്ങൾക്കായി പങ്കുവയ്ക്കുന്പോൾ മതിയായ സുരക്ഷയുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ).
മേരാ ആധാർ, മേരി പെഹ്ചാൻ എന്നീ പേരുകളിൾ ആധാർ വിവരങ്ങൾ പിഡിഎഫ് ആയി പ്രചരിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് വാർത്താക്കുറിപ്പിലാണ് യുഐഡിഎഐ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ യുഐഡിഎഐയുടെ ഡാറ്റാബേസിൽ അതിക്രമിച്ചു കയറി ആർക്കും വിവരങ്ങൾ ചോർത്താൻ കഴിയില്ലെന്നും വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.
ഇന്റർനെറ്റ് പോലുള്ള മാധ്യമങ്ങൾ വഴി ആധാർ വിവരങ്ങൾ ഏതെങ്കിലും സേവനങ്ങൾക്കായി നല്കുന്പോൾ വിശ്വാസ്യതയുള്ളവരാണെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അത്തരം സാഹചര്യങ്ങൾ വഴി ആധാർ വിവരങ്ങൾ ചോരുമെന്ന് യുഐഡിഎഐ പറയുന്നു.
ആരെങ്കിലും അനധികൃതമായി ഒരു വ്യക്തിയുടെ മൊബൈൽ നന്പർ, ബാങ്ക് അക്കൗണ്ട് നന്പർ, പാൻ കാർഡ്, പാസ്പോർട്ട്, കുടുംബവിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യവിവരങ്ങൾ പുറത്തുവിട്ടാൽ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് യുഐഡിഎഐ പറയുന്നു. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കി മതിയായ സുരക്ഷാ സംവിധാനങ്ങൾ ആധാറിനുണ്ടെന്ന് യുഐഡിഎഐ അവകാശപ്പെട്ടു.
മേരാ ആധാർ, മേരി പെഹ്ചാൻ എന്നീ പേരുകളിൾ ആധാർ വിവരങ്ങൾ പിഡിഎഫ് ആയി പ്രചരിക്കുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് വാർത്താക്കുറിപ്പിലാണ് യുഐഡിഎഐ ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ യുഐഡിഎഐയുടെ ഡാറ്റാബേസിൽ അതിക്രമിച്ചു കയറി ആർക്കും വിവരങ്ങൾ ചോർത്താൻ കഴിയില്ലെന്നും വാർത്താക്കുറിപ്പിൽ അവകാശപ്പെട്ടു.
ഇന്റർനെറ്റ് പോലുള്ള മാധ്യമങ്ങൾ വഴി ആധാർ വിവരങ്ങൾ ഏതെങ്കിലും സേവനങ്ങൾക്കായി നല്കുന്പോൾ വിശ്വാസ്യതയുള്ളവരാണെന്ന് ഉറപ്പുവരുത്തണം. അല്ലാത്തപക്ഷം അത്തരം സാഹചര്യങ്ങൾ വഴി ആധാർ വിവരങ്ങൾ ചോരുമെന്ന് യുഐഡിഎഐ പറയുന്നു.
ആരെങ്കിലും അനധികൃതമായി ഒരു വ്യക്തിയുടെ മൊബൈൽ നന്പർ, ബാങ്ക് അക്കൗണ്ട് നന്പർ, പാൻ കാർഡ്, പാസ്പോർട്ട്, കുടുംബവിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യവിവരങ്ങൾ പുറത്തുവിട്ടാൽ വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് യുഐഡിഎഐ പറയുന്നു. സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കി മതിയായ സുരക്ഷാ സംവിധാനങ്ങൾ ആധാറിനുണ്ടെന്ന് യുഐഡിഎഐ അവകാശപ്പെട്ടു.