ന്യൂയോർക്ക്: ലോകത്തിലെ പ്രമുഖ കുപ്പിവെള്ള ബ്രാൻഡുകളിൽ വില്പനയ്ക്കെത്തുന്ന ഫിൽട്ടർ ചെയ്ത വെള്ളത്തിൽ 90 ശതമാനത്തിലും മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കൂടുതലാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അന്വേഷണത്തിന് ഉത്തരവിട്ടു. കുപ്പിവെള്ളത്തിൽ മാത്രമല്ല പൈപ്പ് വെള്ളത്തിലും മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ് വളരെ കൂടുതലാണെന്ന റിപ്പോർട്ടും മുന്പ് പുറത്തുവന്നിരുന്നു.
ഒന്പതു രാജ്യങ്ങളിൽനിന്നായി ശേഖരിച്ച 11 ബ്രാൻഡുകളുടെ 259 കുപ്പി വെള്ളത്തിൽ ഓരോ ലിറ്ററിലും ശരാശരി 325 മൈക്രോപ്ലാസ്റ്റിക്കുകൾ ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഓരോ ലിറ്ററിലും 10,000 പ്ലാസ്റ്റിക് കഷ്ണങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. 259 കുപ്പികൾ പരിശോധിച്ചതിൽ കേവലം 17 കുപ്പിയിലെ വെള്ളം മാത്രമായിരുന്നു ശുദ്ധമായിരുന്നത്.
ന്യൂയോർക്കിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കുപ്പിവെള്ളത്തെക്കുറിച്ച് പഠനം നടത്തിയത്. നേരത്തെ പൈപ്പ് വെള്ളത്തിൽ കണ്ടെത്തിയതിന്റെ ഇരട്ടിയിലധികമാണ് കുപ്പിവെള്ളത്തിൽ കണ്ട മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ്.
ഏറ്റവും കൂടുതലായി കാണുന്ന പ്ലാസ്റ്റിക് ഘടകം പോളിപ്രൊപിലീൻ ആണ്. കുപ്പികളുടെ അടപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തരം പ്ലാസ്റ്റിക് ആണിത്. അമേരിക്ക, ചൈന, ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ, ലബനൻ, കെനിയ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കുപ്പിവെള്ളമാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.
മനുഷ്യാരോഗ്യത്തെ ഇവ പ്രതികൂലമായി ബാധിക്കുമെന്നതിൽ ഇപ്പോൾ തെളിവുകളില്ല. പ്രധാന ശ്രദ്ധ നല്കേണ്ട ഭാഗമായാണ് ഈ പ്രശ്നം ഉയർന്നുവരുന്നതെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് അറിയിച്ചു. പഠനറിപ്പോർട്ടുകൾ പുറത്തുവന്നതനുസരിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്താനാണ് തീരുമാനം.
പരിശോധിച്ചവ
അക്വാ (ഡനോൺ), അക്വാഫിന (പെപ്സികോ), ബിസ്ലെറി (ബിസ്ലെറി ഇന്റർനാഷണൽ), ദസാനി (കൊക്ക കോള), എപ്യുറ (പെപ്സികോ), എവിയൻ (ഡനോൺ), ജെറോൽസ്റ്റെയ്നർ (ജെറോൽസ്റ്റെയ്നർ ബ്രണ്ണെൻ), മിനാൽബ (ഗ്രൂപ്പോ എഡ്സൺ കെയ്റോസ്), നെസ്ലെ പ്യുവർ ലൈഫ് (നെസ്ലെ), സാൻ പെല്ലേഗ്രിനോ (നെസ്ലെ), വാഹഹ (ഹാങ്ഷൂ വാഹഹ ഗ്രൂപ്പ്).
ഒന്പതു രാജ്യങ്ങളിൽനിന്നായി ശേഖരിച്ച 11 ബ്രാൻഡുകളുടെ 259 കുപ്പി വെള്ളത്തിൽ ഓരോ ലിറ്ററിലും ശരാശരി 325 മൈക്രോപ്ലാസ്റ്റിക്കുകൾ ഉണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഓരോ ലിറ്ററിലും 10,000 പ്ലാസ്റ്റിക് കഷ്ണങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. 259 കുപ്പികൾ പരിശോധിച്ചതിൽ കേവലം 17 കുപ്പിയിലെ വെള്ളം മാത്രമായിരുന്നു ശുദ്ധമായിരുന്നത്.
ന്യൂയോർക്കിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് കുപ്പിവെള്ളത്തെക്കുറിച്ച് പഠനം നടത്തിയത്. നേരത്തെ പൈപ്പ് വെള്ളത്തിൽ കണ്ടെത്തിയതിന്റെ ഇരട്ടിയിലധികമാണ് കുപ്പിവെള്ളത്തിൽ കണ്ട മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ്.
ഏറ്റവും കൂടുതലായി കാണുന്ന പ്ലാസ്റ്റിക് ഘടകം പോളിപ്രൊപിലീൻ ആണ്. കുപ്പികളുടെ അടപ്പ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തരം പ്ലാസ്റ്റിക് ആണിത്. അമേരിക്ക, ചൈന, ബ്രസീൽ, ഇന്ത്യ, ഇന്തോനേഷ്യ, മെക്സിക്കോ, ലബനൻ, കെനിയ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കുപ്പിവെള്ളമാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.
മനുഷ്യാരോഗ്യത്തെ ഇവ പ്രതികൂലമായി ബാധിക്കുമെന്നതിൽ ഇപ്പോൾ തെളിവുകളില്ല. പ്രധാന ശ്രദ്ധ നല്കേണ്ട ഭാഗമായാണ് ഈ പ്രശ്നം ഉയർന്നുവരുന്നതെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് അറിയിച്ചു. പഠനറിപ്പോർട്ടുകൾ പുറത്തുവന്നതനുസരിച്ച് കൂടുതൽ ഗവേഷണങ്ങൾ നടത്താനാണ് തീരുമാനം.
പരിശോധിച്ചവ
അക്വാ (ഡനോൺ), അക്വാഫിന (പെപ്സികോ), ബിസ്ലെറി (ബിസ്ലെറി ഇന്റർനാഷണൽ), ദസാനി (കൊക്ക കോള), എപ്യുറ (പെപ്സികോ), എവിയൻ (ഡനോൺ), ജെറോൽസ്റ്റെയ്നർ (ജെറോൽസ്റ്റെയ്നർ ബ്രണ്ണെൻ), മിനാൽബ (ഗ്രൂപ്പോ എഡ്സൺ കെയ്റോസ്), നെസ്ലെ പ്യുവർ ലൈഫ് (നെസ്ലെ), സാൻ പെല്ലേഗ്രിനോ (നെസ്ലെ), വാഹഹ (ഹാങ്ഷൂ വാഹഹ ഗ്രൂപ്പ്).