തിരുവനന്തപുരം: ആധുനിക സംവിധാനങ്ങളുമായി ഈഞ്ചക്കലിൽ പ്രവർത്തനം ആരംഭിക്കുന്ന മാൾ ഓഫ് ട്രാവൻകൂർ 23ന് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകോത്തര ഷോപ്പിംഗ് അനുഭവം ആസ്വദിക്കാൻ കഴിയുന്ന രീതിയിലുള്ള സംവിധാനങ്ങളാണു മാളിൽ തയാറാക്കിയിട്ടുള്ളതെന്നു മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. മുഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
160 സ്റ്റോറുകളിലായി 300ലേറെ ബ്രാൻഡുകൾ വില്പനയ്ക്കെത്തും. ഹൈപ്പർ മാർക്കറ്റ്, വിശാലമായ ജ്വല്ലറി ഷോറൂം, ഇലട്രോണിക്സ്, ഹോം അപ്ലയൻസസ് ഷോറൂം, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ, ഗെയിമിംഗ് സോണ്‍, ഫുഡ് പ്ലാസ, കാർണിവൽ ഗ്രൂപ്പിന്റെ ഏഴ് മൾട്ടിപ്ലസ് തിയറ്ററുകൾ എന്നിവയും മാളിലുണ്ട്. 1,000 കാറുകൾക്കും 1,200 ഇരുചക്രവാഹനങ്ങൾക്കും ഒരേസമയം പാർക്ക് ചെയ്യാം.
രാവിലെ 10 മുതൽ രാത്രി 11 വരെയാണ് മാളിന്റെ പ്രവർത്തന സമയം. പുലർച്ചെ ഒന്നുവരെ സിനിമാ പ്രദർശനം ഉണ്ടാകും.
പത്രസമ്മേളനത്തിൽ ഗ്രൂപ്പിന്റെ ഇന്റർ നാഷണൽ ഡയറക്ടർ ഷംലാൽ അഹമ്മദ്, എക്സികുട്ടീവ് ഡയറക്ടർ ആർ. ജലീൽ, ഓപ്പറേഷണൽ ജനറൽ മാനേജർ കിഷോർകുട്ടി, കെ.പി. നാരായണൻ, ബിനുരാജശേഖരൻ എന്നിവരും പങ്കെടുത്തു.
160 സ്റ്റോറുകളിലായി 300ലേറെ ബ്രാൻഡുകൾ വില്പനയ്ക്കെത്തും. ഹൈപ്പർ മാർക്കറ്റ്, വിശാലമായ ജ്വല്ലറി ഷോറൂം, ഇലട്രോണിക്സ്, ഹോം അപ്ലയൻസസ് ഷോറൂം, ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങൾ, ഗെയിമിംഗ് സോണ്‍, ഫുഡ് പ്ലാസ, കാർണിവൽ ഗ്രൂപ്പിന്റെ ഏഴ് മൾട്ടിപ്ലസ് തിയറ്ററുകൾ എന്നിവയും മാളിലുണ്ട്. 1,000 കാറുകൾക്കും 1,200 ഇരുചക്രവാഹനങ്ങൾക്കും ഒരേസമയം പാർക്ക് ചെയ്യാം.
രാവിലെ 10 മുതൽ രാത്രി 11 വരെയാണ് മാളിന്റെ പ്രവർത്തന സമയം. പുലർച്ചെ ഒന്നുവരെ സിനിമാ പ്രദർശനം ഉണ്ടാകും.
പത്രസമ്മേളനത്തിൽ ഗ്രൂപ്പിന്റെ ഇന്റർ നാഷണൽ ഡയറക്ടർ ഷംലാൽ അഹമ്മദ്, എക്സികുട്ടീവ് ഡയറക്ടർ ആർ. ജലീൽ, ഓപ്പറേഷണൽ ജനറൽ മാനേജർ കിഷോർകുട്ടി, കെ.പി. നാരായണൻ, ബിനുരാജശേഖരൻ എന്നിവരും പങ്കെടുത്തു.