ന്യൂഡൽഹി: യൂറിയ സബ്സിഡി പദ്ധതി 2020 വരെ നീട്ടാമെന്നുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഓഹരിക്കന്പോളത്തിൽ ചലനമുണ്ടാക്കി. വളം, കാർഷിക വിഭാഗങ്ങളിലെ ഓഹരികൾ ഉയർന്നു. നാഷണൽ ഫെർട്ടിലൈസേഴ്സ്, രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ്, മദ്രാസ് ഫെർട്ടിലൈസേഴ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളിൽ നാലു മുതൽ ആറു വരെ ശതമാനം വർധന.
ബുധനാഴ്ച വൈകുന്നേരമാണ് കേന്ദ്ര സാന്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി യൂറിയ സബ്സിഡി പദ്ധതി 2019-20 സാന്പത്തികവർഷത്തേക്കുകൂടി നീട്ടാനുള്ള ശിപാർശയ്ക്ക് അംഗീകാരം നല്കിയത്. ഇതിനായി 1,64,935 കോടി രൂപയാണ് വകയിരുത്തുക.
കമ്പോളങ്ങൾക്കു ക്ഷീണം
കാർഷിക, വളം വിഭാഗങ്ങളിലെ ഓഹരികൾക്കു നേട്ടമുണ്ടായെങ്കിലും കമ്പോളങ്ങളിൽ തളർച്ച ഇന്നലെയും തുടർന്നു. സെൻസെക്സ് 150.20 പോയിന്റ് താഴ്ന്ന് 33,685.54ലും നിഫ്റ്റി 50.71 പോയിന്റ് താഴ്ന്ന് 10,360.15ലും വ്യാപാരം അവസാനിപ്പിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് കേന്ദ്ര സാന്പത്തികകാര്യ കാബിനറ്റ് കമ്മിറ്റി യൂറിയ സബ്സിഡി പദ്ധതി 2019-20 സാന്പത്തികവർഷത്തേക്കുകൂടി നീട്ടാനുള്ള ശിപാർശയ്ക്ക് അംഗീകാരം നല്കിയത്. ഇതിനായി 1,64,935 കോടി രൂപയാണ് വകയിരുത്തുക.
കമ്പോളങ്ങൾക്കു ക്ഷീണം
കാർഷിക, വളം വിഭാഗങ്ങളിലെ ഓഹരികൾക്കു നേട്ടമുണ്ടായെങ്കിലും കമ്പോളങ്ങളിൽ തളർച്ച ഇന്നലെയും തുടർന്നു. സെൻസെക്സ് 150.20 പോയിന്റ് താഴ്ന്ന് 33,685.54ലും നിഫ്റ്റി 50.71 പോയിന്റ് താഴ്ന്ന് 10,360.15ലും വ്യാപാരം അവസാനിപ്പിച്ചു.