മുംബൈ: രണ്ടു വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന ഏകദിന വളർച്ച കാണിച്ചുകൊണ്ട് ബിഎസ്ഇ സെൻസെക്സ് പുതിയ ആഴ്ചയ്ക്കു നല്ല തുടക്കമിട്ടു. നിഫ്റ്റി 17 മാസത്തെ ഏറ്റവും വലിയ ഉയർച്ച കാണിച്ചു.
വെളളിയാഴ്ച അമേരിക്കൻ വിപണിയിലുണ്ടായ കുതിപ്പാണു സൂചികകളെ രണ്ടു ശതമാനത്തോളം ഉയർച്ചയിലേക്കു നയിച്ചത്. അമേരിക്കയിലെ തൊഴിൽ വളർച്ച മെച്ചവും വിലക്കയറ്റം മിതവുമാണെന്ന് ഇന്നലെ റിപ്പോർട്ടുകൾ വന്നു. ഇതു യുഎസ് വിപണിയെ വീണ്ടും കയറ്റുന്നപക്ഷം ഇന്നും ഇന്ത്യൻ വിപണികൾക്ക് ഉണർവാകും.
സെൻസെക്സിനു 2016 മാർച്ച് ഒന്നിലെ 777.35 പോയിന്റ് ഉയർച്ചയ്ക്കുശേഷമുള്ള ഏറ്റവും വലിയ കുതിപ്പായിരുന്നു ഇന്നലെ. 1.83 ശതമാനം കയറിയ സെൻസെക്സ് 33,917.94ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 1.9 ശതമാനം കയറി. ഭാരതി എയർടെൽ ബാധ്യതകൾ തീർക്കാൻ 16,500 കോടി രൂപ കടമെടുക്കുന്നു എന്ന റിപ്പോർട്ട് ഓഹരിയിൽ 4.68 ശതമാനം കുതിപ്പിനിടയാക്കി. ഐടിസിക്കും വലിയ നേട്ടമുണ്ടായി.
യുഎസ്-ചൈന വാണിജ്യയുദ്ധം പെട്ടെന്നു സംഭവിക്കില്ല എന്ന വിലയിരുത്തലിലാണു കന്പോളം. യൂറോപ്യൻ യൂണിയനും അമേരിക്കയും വാണിജ്യകാര്യത്തിൽ ധാരണയിലെത്തുമെന്ന പ്രതീക്ഷയുമുണ്ട്.
വെളളിയാഴ്ച അമേരിക്കൻ വിപണിയിലുണ്ടായ കുതിപ്പാണു സൂചികകളെ രണ്ടു ശതമാനത്തോളം ഉയർച്ചയിലേക്കു നയിച്ചത്. അമേരിക്കയിലെ തൊഴിൽ വളർച്ച മെച്ചവും വിലക്കയറ്റം മിതവുമാണെന്ന് ഇന്നലെ റിപ്പോർട്ടുകൾ വന്നു. ഇതു യുഎസ് വിപണിയെ വീണ്ടും കയറ്റുന്നപക്ഷം ഇന്നും ഇന്ത്യൻ വിപണികൾക്ക് ഉണർവാകും.
സെൻസെക്സിനു 2016 മാർച്ച് ഒന്നിലെ 777.35 പോയിന്റ് ഉയർച്ചയ്ക്കുശേഷമുള്ള ഏറ്റവും വലിയ കുതിപ്പായിരുന്നു ഇന്നലെ. 1.83 ശതമാനം കയറിയ സെൻസെക്സ് 33,917.94ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 1.9 ശതമാനം കയറി. ഭാരതി എയർടെൽ ബാധ്യതകൾ തീർക്കാൻ 16,500 കോടി രൂപ കടമെടുക്കുന്നു എന്ന റിപ്പോർട്ട് ഓഹരിയിൽ 4.68 ശതമാനം കുതിപ്പിനിടയാക്കി. ഐടിസിക്കും വലിയ നേട്ടമുണ്ടായി.
യുഎസ്-ചൈന വാണിജ്യയുദ്ധം പെട്ടെന്നു സംഭവിക്കില്ല എന്ന വിലയിരുത്തലിലാണു കന്പോളം. യൂറോപ്യൻ യൂണിയനും അമേരിക്കയും വാണിജ്യകാര്യത്തിൽ ധാരണയിലെത്തുമെന്ന പ്രതീക്ഷയുമുണ്ട്.