കൊച്ചി: കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും(എഎഐ) സംയുക്തമായി രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര ഏവിയേഷൻ എക്സിബിഷനായ "വിംഗ്സ് ഇന്ത്യ 2018' ഹൈദരാ ബാദിൽ സംഘടിപ്പിച്ചു.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും(കെഐഎഎൽ) എക്സിബിഷനിൽ സാന്നിധ്യമറിയിച്ചു. വിമാന സർവീസുകളിലും അനുബന്ധ മേഖലകളിൽ നിന്നും മികച്ച പ്രതികരണമാണ് കെഐഎഎലിന് ലഭിച്ചത്. ആഭ്യന്തര വ്യോമയാനവുമായി ബന്ധിപ്പിക്കുന്ന പദ്ധതിപ്രകാരം തിരുവനന്തപുരം, കൊച്ചി, ഹുബ്ലി, ഗോവ, ചെന്നൈ, ബംഗളൂരു, ഡൽഹി തുടങ്ങി ഏഴു സ്ഥലങ്ങളിലേക്ക് ഈവർഷം പകുതിയോടെ കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കുമെന്ന് കെഐഎഎൽ കേരള പ്രതിനിധിയും ചീഫ് പ്രോജക്ട് എൻജിനീയറുമായ കെ.എസ്. ഷിബുകുമാർ പറഞ്ഞു.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും(കെഐഎഎൽ) എക്സിബിഷനിൽ സാന്നിധ്യമറിയിച്ചു. വിമാന സർവീസുകളിലും അനുബന്ധ മേഖലകളിൽ നിന്നും മികച്ച പ്രതികരണമാണ് കെഐഎഎലിന് ലഭിച്ചത്. ആഭ്യന്തര വ്യോമയാനവുമായി ബന്ധിപ്പിക്കുന്ന പദ്ധതിപ്രകാരം തിരുവനന്തപുരം, കൊച്ചി, ഹുബ്ലി, ഗോവ, ചെന്നൈ, ബംഗളൂരു, ഡൽഹി തുടങ്ങി ഏഴു സ്ഥലങ്ങളിലേക്ക് ഈവർഷം പകുതിയോടെ കണ്ണൂരിൽ നിന്ന് സർവീസ് ആരംഭിക്കുമെന്ന് കെഐഎഎൽ കേരള പ്രതിനിധിയും ചീഫ് പ്രോജക്ട് എൻജിനീയറുമായ കെ.എസ്. ഷിബുകുമാർ പറഞ്ഞു.