മുംബൈ: പ്രവർത്തന മാനദണ്ഡങ്ങളും കെവൈസി നിബന്ധനകളും ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി എയർടെൽ പേമെന്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അഞ്ചു കോടി രൂപ പിഴയിട്ടു.
ഉപയോക്താക്കളുടെ അനുവാദമോ അറിവോ ഇല്ലാതെ അവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി പേമെന്റ്സ് ബാങ്കിൽ അക്കൗണ്ട് രൂപീകരിച്ചതിനാണ് നടപടി. മാർച്ച് ഏഴിന് പിഴയിട്ട വിവരം കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിലാണ് ആർബിഐ അറിയിച്ചത്.
മൊബൈൽ-ആധാർ ബന്ധനത്തിന്റെ മറവിൽ പേമെന്റ്സ് ബാങ്കിൽ അക്കൗണ്ട് രൂപീകരിച്ചെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതു ശ്രദ്ധയിൽപ്പെട്ട ആർബിഐ 2017 നവംബർ 20-22 തീയതികളിൽ എയർടെൽ പേമെന്റ്സ് ബാങ്കിൽ പ്രത്യേക സന്ദർശനം നടത്തിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം 23 ലക്ഷം പേരുടെ അക്കൗണ്ടുകളിലായി 47 കോടി രൂപ എത്തി. എന്നാൽ, അക്കൗണ്ട് ഉടമകൾക്ക് ഇതേക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം ജനുവരിയിലാണ് എയർടെൽ പേമെന്റ്സ് ബാങ്ക് പ്രവർത്തനം തുടങ്ങിയത്.
ഉപയോക്താക്കളുടെ അനുവാദമോ അറിവോ ഇല്ലാതെ അവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി പേമെന്റ്സ് ബാങ്കിൽ അക്കൗണ്ട് രൂപീകരിച്ചതിനാണ് നടപടി. മാർച്ച് ഏഴിന് പിഴയിട്ട വിവരം കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിലാണ് ആർബിഐ അറിയിച്ചത്.
മൊബൈൽ-ആധാർ ബന്ധനത്തിന്റെ മറവിൽ പേമെന്റ്സ് ബാങ്കിൽ അക്കൗണ്ട് രൂപീകരിച്ചെന്ന മാധ്യമറിപ്പോർട്ടുകൾ പുറത്തുവന്നതു ശ്രദ്ധയിൽപ്പെട്ട ആർബിഐ 2017 നവംബർ 20-22 തീയതികളിൽ എയർടെൽ പേമെന്റ്സ് ബാങ്കിൽ പ്രത്യേക സന്ദർശനം നടത്തിയിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം 23 ലക്ഷം പേരുടെ അക്കൗണ്ടുകളിലായി 47 കോടി രൂപ എത്തി. എന്നാൽ, അക്കൗണ്ട് ഉടമകൾക്ക് ഇതേക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല.
കഴിഞ്ഞ വർഷം ജനുവരിയിലാണ് എയർടെൽ പേമെന്റ്സ് ബാങ്ക് പ്രവർത്തനം തുടങ്ങിയത്.