കൊച്ചി: ഹാർഡ്വെയർ മേഖലയിൽ ഭാവിയിലെ അനന്തസാധ്യതകൾ വിളിച്ചോതി ഹാർഡ്ടെക് കൊച്ചി ദേശീയ സമ്മേളനം കലൂർ ഗോകുലം കണ്വൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. കൊച്ചി മേക്കർ വില്ലേജ് സംഘടിപ്പിച്ച സംസ്ഥാനത്തെ ആദ്യ സമ്മേളനം നൂതനമായ സാങ്കേതിക-വാണിജ്യ ആശയങ്ങൾകൊണ്ട് സന്പന്നമായിരുന്നു. കൃഷി മുതൽ യന്ത്രക്കൈ വരെ, ആകാശത്തിൽ പറക്കുന്നതു മുതൽ ആഴക്കടൽ വരെയെത്തുന്ന വിവിധോദ്ദേശ്യ ഡ്രോണുകൾ എന്നിങ്ങനെ സാങ്കേതിക സാധ്യതകൾ നിറഞ്ഞുനിൽക്കുന്നതായിരുന്നു സമ്മേളനം.
50 സ്റ്റാളുകളിലായി വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. അത്യാഹിതത്തിൽ അവയവം നഷ്ടപ്പെട്ടവർക്ക് റോബോട്ടിക് സാങ്കേതികവിദ്യയിലൂന്നിയ യന്ത്രക്കൈ രൂപപ്പെടുത്തുന്ന ശസ്ത്രറോബോട്ടിക്സ് ശ്രദ്ധേയമായി. കൈകളിലെ ഞരന്പിലുണ്ടാകുന്ന തരംഗങ്ങൾ അടിസ്ഥാനമാക്കിയാണ് ഇതു വികസിപ്പിക്കുന്നത്. മെഡിക്കൽ ബോർഡിന്റെയും മറ്റും അനുമതിയും നിക്ഷേപത്തിന്റെ കുറവുമാണ് തങ്ങൾക്ക് മുന്നിലുള്ള കടന്പകളെന്ന് സിഇഒ പി. അരോണിൻ പറഞ്ഞു.
50 സ്റ്റാളുകളിലായി വിവിധ ഉത്പന്നങ്ങളുടെ പ്രദർശനവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. അത്യാഹിതത്തിൽ അവയവം നഷ്ടപ്പെട്ടവർക്ക് റോബോട്ടിക് സാങ്കേതികവിദ്യയിലൂന്നിയ യന്ത്രക്കൈ രൂപപ്പെടുത്തുന്ന ശസ്ത്രറോബോട്ടിക്സ് ശ്രദ്ധേയമായി. കൈകളിലെ ഞരന്പിലുണ്ടാകുന്ന തരംഗങ്ങൾ അടിസ്ഥാനമാക്കിയാണ് ഇതു വികസിപ്പിക്കുന്നത്. മെഡിക്കൽ ബോർഡിന്റെയും മറ്റും അനുമതിയും നിക്ഷേപത്തിന്റെ കുറവുമാണ് തങ്ങൾക്ക് മുന്നിലുള്ള കടന്പകളെന്ന് സിഇഒ പി. അരോണിൻ പറഞ്ഞു.