വാഷിംഗ്ടൺ: ന്യൂഡൽഹിയിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്കു പറക്കാൻ എയർ ഇന്ത്യക്ക് അനുമതി. പുതിയ വ്യോമപാതയിലൂടെ സഞ്ചരിക്കാൻ എയർ ഇന്ത്യക്ക് സൗദി അറേബ്യ അനുമതി നല്കിയതായി ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അറിയിച്ചു. പുതിയ തീരുമാനത്തിലൂടെ ഡൽഹിയിയിൽനിന്ന് ടെൽ അവീവിലേക്കുള്ള യാത്രാസമയത്തിൽ രണ്ടര മണിക്കൂറിന്റെ കുറവുണ്ടാകും.
വൈകാതെതന്നെ ഡൽഹിയിൽനിന്ന് ടെൽ അവീവിലേക്ക് നേരിട്ടുള്ള വിമാനം എയർ ഇന്ത്യ ആരംഭിക്കും. അമേരിക്കൻ പ്രസിഡന്റുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്. ഈ വ്യോമപാത ഉപയോഗിക്കുന്നതിനായി എയർ ഇന്ത്യ സൗദി അറേബ്യയുമായി കരാറൊപ്പിട്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിക്ക് പുതിയ വ്യോമ പാത ഉപയോഗിക്കാനുള്ള അനുമതി സൗദി തള്ളി. ഇസ്രേലി വിമാനക്കമ്പനി നാലു പ്രതിവാര സർവീസുകൾ മുംബൈയിലേക്കു നടത്തുന്നുണ്ട്. അതേസമയം, ടെൽ അവീവിലേക്ക് പ്രതിവാരം മൂന്നു സർവീസുകൾ നടത്തുന്നതിനുള്ള അനുമതിക്കായി എയർ ഇന്ത്യ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി തേടി.
വൈകാതെതന്നെ ഡൽഹിയിൽനിന്ന് ടെൽ അവീവിലേക്ക് നേരിട്ടുള്ള വിമാനം എയർ ഇന്ത്യ ആരംഭിക്കും. അമേരിക്കൻ പ്രസിഡന്റുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് നെതന്യാഹു ഇക്കാര്യം അറിയിച്ചത്. ഈ വ്യോമപാത ഉപയോഗിക്കുന്നതിനായി എയർ ഇന്ത്യ സൗദി അറേബ്യയുമായി കരാറൊപ്പിട്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇസ്രയേലിന്റെ ദേശീയ വിമാനക്കമ്പനിക്ക് പുതിയ വ്യോമ പാത ഉപയോഗിക്കാനുള്ള അനുമതി സൗദി തള്ളി. ഇസ്രേലി വിമാനക്കമ്പനി നാലു പ്രതിവാര സർവീസുകൾ മുംബൈയിലേക്കു നടത്തുന്നുണ്ട്. അതേസമയം, ടെൽ അവീവിലേക്ക് പ്രതിവാരം മൂന്നു സർവീസുകൾ നടത്തുന്നതിനുള്ള അനുമതിക്കായി എയർ ഇന്ത്യ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി തേടി.