മുംബൈ: സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിക്കുന്നതിനു മുന്പ് ത്രൈമാസ പ്രവർത്തന റിപ്പോർട്ട് വാട്സ്ആപ്പിലൂടെ പ്രചരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്താൻ എച്ച്ഡിഎഫ്സി ബാങ്കിന് മാർക്കറ്റ് റെഗുലേറ്റർ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിർദേശം നല്കി. വിപണിമൂല്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്സി ബാങ്കിന്റെ റിപ്പോർട്ട് ചോർന്നതിൽ കുറ്റക്കാർക്കെതിരേ നടപടിയെടുത്ത് ബാങ്കിനുള്ളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നാണ് സെബിയുടെ നിർദേശം.
എച്ച്ഡിഎഫ്സി ബാങ്ക് പുറത്തുവിടുന്നതിനു മുന്പേ ഓഹരി വ്യാപാരികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തനറിപ്പോർട്ട് പ്രചരിച്ചിരുന്നു. റിപ്പോർട്ട് തയാറാക്കിയവർ ഉൾപ്പെടെയുള്ളവർ അന്വേഷണത്തിന്റെ പരിധിയിൽ വരും.
ധനകാര്യ റിപ്പോർട്ടുകൾ ചോർന്ന 12 കമ്പനികളിലൊന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. 2017 ജൂണിൽ അവസാനിച്ച ത്രൈമാസത്തിലെ പ്രവർത്തന റിപ്പോർട്ടാണ് വാട്സ്ആപ് വഴി പ്രചരിച്ചത്.
ഡോ. റെഡ്ഡി, സിപ്ല, ടാറ്റാ സ്റ്റീൽ, വിപ്രോ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ഹോളിഡെയ്സ് ആൻഡ് റിസോർട്ട്സ്, ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് തുടങ്ങിയ കമ്പനികളുടെ പ്രവർത്തനറിപ്പോർട്ടുകളും വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് പുറത്തുവിടുന്നതിനു മുന്പേ ഓഹരി വ്യാപാരികളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തനറിപ്പോർട്ട് പ്രചരിച്ചിരുന്നു. റിപ്പോർട്ട് തയാറാക്കിയവർ ഉൾപ്പെടെയുള്ളവർ അന്വേഷണത്തിന്റെ പരിധിയിൽ വരും.
ധനകാര്യ റിപ്പോർട്ടുകൾ ചോർന്ന 12 കമ്പനികളിലൊന്നാണ് എച്ച്ഡിഎഫ്സി ബാങ്ക്. 2017 ജൂണിൽ അവസാനിച്ച ത്രൈമാസത്തിലെ പ്രവർത്തന റിപ്പോർട്ടാണ് വാട്സ്ആപ് വഴി പ്രചരിച്ചത്.
ഡോ. റെഡ്ഡി, സിപ്ല, ടാറ്റാ സ്റ്റീൽ, വിപ്രോ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ഹോളിഡെയ്സ് ആൻഡ് റിസോർട്ട്സ്, ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് തുടങ്ങിയ കമ്പനികളുടെ പ്രവർത്തനറിപ്പോർട്ടുകളും വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു.