കോട്ടയം: കേന്ദ്രസർക്കാരിന്റെ ചിട്ട് ഫണ്ട്സ് അമൻഡ്മെന്റ് ബിൽ 2018നെ സ്വാഗതം ചെയ്യുന്നതായി ഓൾ കേരള അസോസിയേഷൻ ഓഫ് ചിട്ട് ഫണ്ട്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു. അനധികൃത ചിട്ടിസ്ഥാപനങ്ങളെ നിയമത്തിനു കീഴിൽ കൊണ്ടുവരുന്നതിന് പുതിയ ബിൽ ഉപകരിക്കും. എന്നാൽ, അഡ്വൈസറി കമ്മറ്റിയുടെ പ്രധാന നിർദേശങ്ങളിൽ പലതും കേന്ദ്ര മന്ത്രിസഭ അവഗണിച്ചിരിക്കുകയാണ്. നേരത്തേയുള്ള നിർദേശങ്ങളിൽ മാറ്റപ്പെട്ടവ ബിൽ സെലക്ട് കമ്മിറ്റിക്കു മുന്പാകെ വീണ്ടും പരിഗണിക്കുന്നതിനുവേണ്ടി എത്തിക്കാൻ അസോസിയേഷന്റെ കേന്ദ്രസംഘടന ശ്രമമാരംഭിച്ചിട്ടുണ്ട്.
ചിട്ടിഫണ്ട് ഇടപാടുകൾ ഫ്രറ്റേണിറ്റി ഫണ്ട് (കൂട്ടായ്മ ഫണ്ട്) എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിലെ നിർദേശം സ്വാഗതം ചെയ്യുന്നതായും ഓൾ കേരള അസോസിയേഷൻ ഓഫ് ചിട്ട് ഫണ്ട്സ് സംസ്ഥാന പ്രസിഡന്റ് ടി.ജെ. മാത്യു തെങ്ങുംപ്ലാക്കൽ, ജനറൽ സെക്രട്ടറി കെ.പി. ഗീവർഗിസ് എന്നിവർ പറഞ്ഞു.
ചിട്ടിഫണ്ട് ഇടപാടുകൾ ഫ്രറ്റേണിറ്റി ഫണ്ട് (കൂട്ടായ്മ ഫണ്ട്) എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിലെ നിർദേശം സ്വാഗതം ചെയ്യുന്നതായും ഓൾ കേരള അസോസിയേഷൻ ഓഫ് ചിട്ട് ഫണ്ട്സ് സംസ്ഥാന പ്രസിഡന്റ് ടി.ജെ. മാത്യു തെങ്ങുംപ്ലാക്കൽ, ജനറൽ സെക്രട്ടറി കെ.പി. ഗീവർഗിസ് എന്നിവർ പറഞ്ഞു.