ബെയ്ജിംഗ്: ചൈനയിലെ ആൻബാംഗ് ഇൻഷ്വറൻസ് ഗ്രൂപ്പിനെ ചൈനീസ് ഭരണകൂടം ഏറ്റെടുത്തു. ഗ്രൂപ്പിന്റെ മുൻ ചെയർമാൻ വു ഷിയാവോ ഹൂയിലെ കുറ്റവിചാരണ ചെയ്യും. വു കഴിഞ്ഞ ജൂൺ മുതൽ കസ്റ്റഡിയിലാണ്.
ഒരു വർഷത്തേക്കാണ് ഏറ്റെടുക്കൽ. അഴിമതിക്കും ബിസിനസുകളുടെ ഭീമമായ കടബാധ്യതയ്ക്കും എതിരേ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണിത്.
ആൻബാംഗ് ഗ്രൂപ്പ് ലോകത്തിലെ വലിയ 500 വ്യവസായങ്ങളുടെ പട്ടികയിൽ 139-ാമത്തേതാണ്. 31,100 കോടി ഡോളർ (20.2 ലക്ഷം കോടി രൂപ) ആസ്തിയുണ്ട് ഗ്രൂപ്പിന്. ന്യൂയോർക്കിലെ വാൽഡോർഫ് അസ്റ്റോറിയ ഹോട്ടൽ 2014-ൽ 195 കോടി ഡോളറിന് (12,675 കോടി രൂപ) വാങ്ങിയത് ആൻബാംഗാണ്.
ഗ്രൂപ്പ് പണം സന്പാദിച്ചത് അവിഹിത മാർഗങ്ങളിലാണെന്നും അപായകരമായ നിക്ഷേപങ്ങൾ നടത്തി ഗ്രൂപ്പിന്റെ സാന്പത്തികനില അപകടത്തിലാക്കിയെന്നും കടം താങ്ങാവുന്നതിനപ്പുറമാണെന്നും അധികാരികൾ കുറ്റപ്പെടുത്തി. ചൈനയിൽ വലിയ കടമെടുത്തു നിക്ഷേപങ്ങൾ നടത്തിയ ഗ്രൂപ്പുകൾ പലതും കടക്കെണിയിലായിട്ടുണ്ട്. വ്യവസായമേഖലയെ ബാധിക്കാതിരിക്കാൻ വേണ്ടി നടത്തിവന്ന ഇടപെടലുകളിൽ ഏറ്റവും വലുതാണ് ആൻബാംഗ് ഏറ്റെടുക്കൽ. വാണ്ട ഗ്രൂപ്പ്, ഫോസുൻ തുടങ്ങിവയും നേരത്തേ നടപടിക്കു വിധേയമായിരുന്നു.
പതിമ്മൂന്നു വർഷം മുന്പു തുടക്കമിട്ട ആൻബാംഗ് ആദ്യം കെട്ടിട ഇൻഷ്വറൻസിലായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒരു ധനകാര്യ സേവന സൂപ്പർമാർക്കറ്റ് പോലെ വളർന്നു. കഴിഞ്ഞവർഷം സ്റ്റാർവുഡ് ഹോട്ടൽസ് ആൻഡ് റിസോർട്സ് വാങ്ങാൻ 1400 കോടി ഡോളറിന്റെ ഓഫർ ആൻബാംഗ് നൽകിയിരുന്നു.
ആൻബാംഗിന്റെ വിദേശത്തെ ആസ്തികളെല്ലാം വില്ക്കാൻ ഗവൺമെന്റ് നിർദേശം നൽകിയെന്നു റിപ്പോർട്ടുണ്ട്. നിക്ഷേപകരെ അലട്ടുന്ന നടപടിയായി ആൻബാംഗ് ഏറ്റെടുക്കൽ എന്ന് നിരീക്ഷകർ കരുതുന്നു. മുതൽമുടക്കാൻ വിദേശികളും സ്വദേശികളും ഒരുപോലെ മടിക്കും. എപ്പോഴാണു സർക്കാർ സ്ഥാപനം ഏറ്റെടുക്കുക എന്നറിയില്ലല്ലോ.
ഒരു വർഷത്തേക്കാണ് ഏറ്റെടുക്കൽ. അഴിമതിക്കും ബിസിനസുകളുടെ ഭീമമായ കടബാധ്യതയ്ക്കും എതിരേ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമാണിത്.
ആൻബാംഗ് ഗ്രൂപ്പ് ലോകത്തിലെ വലിയ 500 വ്യവസായങ്ങളുടെ പട്ടികയിൽ 139-ാമത്തേതാണ്. 31,100 കോടി ഡോളർ (20.2 ലക്ഷം കോടി രൂപ) ആസ്തിയുണ്ട് ഗ്രൂപ്പിന്. ന്യൂയോർക്കിലെ വാൽഡോർഫ് അസ്റ്റോറിയ ഹോട്ടൽ 2014-ൽ 195 കോടി ഡോളറിന് (12,675 കോടി രൂപ) വാങ്ങിയത് ആൻബാംഗാണ്.
ഗ്രൂപ്പ് പണം സന്പാദിച്ചത് അവിഹിത മാർഗങ്ങളിലാണെന്നും അപായകരമായ നിക്ഷേപങ്ങൾ നടത്തി ഗ്രൂപ്പിന്റെ സാന്പത്തികനില അപകടത്തിലാക്കിയെന്നും കടം താങ്ങാവുന്നതിനപ്പുറമാണെന്നും അധികാരികൾ കുറ്റപ്പെടുത്തി. ചൈനയിൽ വലിയ കടമെടുത്തു നിക്ഷേപങ്ങൾ നടത്തിയ ഗ്രൂപ്പുകൾ പലതും കടക്കെണിയിലായിട്ടുണ്ട്. വ്യവസായമേഖലയെ ബാധിക്കാതിരിക്കാൻ വേണ്ടി നടത്തിവന്ന ഇടപെടലുകളിൽ ഏറ്റവും വലുതാണ് ആൻബാംഗ് ഏറ്റെടുക്കൽ. വാണ്ട ഗ്രൂപ്പ്, ഫോസുൻ തുടങ്ങിവയും നേരത്തേ നടപടിക്കു വിധേയമായിരുന്നു.
പതിമ്മൂന്നു വർഷം മുന്പു തുടക്കമിട്ട ആൻബാംഗ് ആദ്യം കെട്ടിട ഇൻഷ്വറൻസിലായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഒരു ധനകാര്യ സേവന സൂപ്പർമാർക്കറ്റ് പോലെ വളർന്നു. കഴിഞ്ഞവർഷം സ്റ്റാർവുഡ് ഹോട്ടൽസ് ആൻഡ് റിസോർട്സ് വാങ്ങാൻ 1400 കോടി ഡോളറിന്റെ ഓഫർ ആൻബാംഗ് നൽകിയിരുന്നു.
ആൻബാംഗിന്റെ വിദേശത്തെ ആസ്തികളെല്ലാം വില്ക്കാൻ ഗവൺമെന്റ് നിർദേശം നൽകിയെന്നു റിപ്പോർട്ടുണ്ട്. നിക്ഷേപകരെ അലട്ടുന്ന നടപടിയായി ആൻബാംഗ് ഏറ്റെടുക്കൽ എന്ന് നിരീക്ഷകർ കരുതുന്നു. മുതൽമുടക്കാൻ വിദേശികളും സ്വദേശികളും ഒരുപോലെ മടിക്കും. എപ്പോഴാണു സർക്കാർ സ്ഥാപനം ഏറ്റെടുക്കുക എന്നറിയില്ലല്ലോ.