കൊച്ചി: പ്രമുഖ ബിൽഡർമാരായ സ്കൈലൈൻ ബിൽഡേഴ്സ് ഒരു മാസംകൊണ്ടു നാല് ലക്ഷ്വറി അപ്പാർട്ട്മെന്റുകളുടെ കൈമാറ്റം നടത്തി. കോഴിക്കോട് ചേവരന്പലത്തെ ക്രെസന്റോയാണു നാലാമതു പദ്ധതിയായി കൈമാറിയത്. സ്കൈലൈൻ ബിൽഡേഴ്സ് സിഎംഡി കെ.വി. അബ്ദുൾ അസീസ് ക്രെസന്റോ ഉദ്ഘാടനം ചെയ്തുകൊണ്ടു കൈമാറ്റം നടത്തി.
കഴിഞ്ഞ ജനുവരി 20ന് കോട്ടയം പാലായിൽ ഗ്രേസ്, കഴിഞ്ഞ മൂന്നിന് തിരുവനന്തപുരം ശ്രീകാര്യത്തെ കാംപസ് ഹൈറ്റ്സ്, 10ന് തൃശൂർ പറവട്ടാനിയിലെ ആക്സിസ് എന്നീ മൂന്നു ലക്ഷ്വറി പദ്ധതികളുടെ കൈമാറ്റം നടന്നിരുന്നു. ഈ പദ്ധതികളിലൂടെ 319 കുടുംബങ്ങൾക്കാണ് പാർപ്പിടസൗകര്യം ഒരുക്കിയിട്ടുള്ളത്.
നിർമാണമേഖലയിൽ 30 വർഷത്തോടടുക്കുന്ന സ്കൈലൈൻ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലായി എട്ട് പദ്ധതികൾ നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 721 പുതിയ കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കുന്ന പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാകും.
നിലവിൽ കൈമാറിയിരിക്കുന്ന 6.4 ലക്ഷം ചതുരശ്രയടി ബിൽറ്റ് അപ്പ് ഏരിയയുടെ കൈമാറ്റം കണക്കിലെടുത്താൻ ഈ വർഷം കൈമാറുന്ന ബിൽറ്റ് അപ് ഏരിയയുടെ ആകെ വിസ്തൃതി 23.78 ലക്ഷം ചതുരശ്രയടി വരുമെന്ന് സ്കൈലൈൻ ബിൽഡേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി. അബ്ദുൾ അസീസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
നിർമാണ സാമഗ്രികളുടെ ദൗർലഭ്യം, വിലക്കയറ്റം, സർക്കാരിലേക്ക് ഒടുക്കേണ്ട വിവിധ ഫീസുകളുടെ നിരക്കിലെ വർധന എന്നു തുടങ്ങി നിരവധി പ്രശ്നങ്ങൾ നിർമാണ മേഖല നേരിടുന്നതായും അദ്ദേഹം പറഞ്ഞു.
സ്കൈലൈൻ ബിൽഡേഴ്സ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് ആർ. രാജ്മോഹൻ, എൻജീനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് ഇ.എ. അബ്ദു, ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് തോമസ് മാത്യു, ഫിനാൻസ് വിഭാഗം വൈസ് പ്രസിഡന്റ് ജിജോ ആലപ്പാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ജനുവരി 20ന് കോട്ടയം പാലായിൽ ഗ്രേസ്, കഴിഞ്ഞ മൂന്നിന് തിരുവനന്തപുരം ശ്രീകാര്യത്തെ കാംപസ് ഹൈറ്റ്സ്, 10ന് തൃശൂർ പറവട്ടാനിയിലെ ആക്സിസ് എന്നീ മൂന്നു ലക്ഷ്വറി പദ്ധതികളുടെ കൈമാറ്റം നടന്നിരുന്നു. ഈ പദ്ധതികളിലൂടെ 319 കുടുംബങ്ങൾക്കാണ് പാർപ്പിടസൗകര്യം ഒരുക്കിയിട്ടുള്ളത്.
നിർമാണമേഖലയിൽ 30 വർഷത്തോടടുക്കുന്ന സ്കൈലൈൻ സംസ്ഥാനത്തെ വിവിധ നഗരങ്ങളിലായി എട്ട് പദ്ധതികൾ നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 721 പുതിയ കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കുന്ന പദ്ധതി ഒരു വർഷത്തിനകം പൂർത്തിയാകും.
നിലവിൽ കൈമാറിയിരിക്കുന്ന 6.4 ലക്ഷം ചതുരശ്രയടി ബിൽറ്റ് അപ്പ് ഏരിയയുടെ കൈമാറ്റം കണക്കിലെടുത്താൻ ഈ വർഷം കൈമാറുന്ന ബിൽറ്റ് അപ് ഏരിയയുടെ ആകെ വിസ്തൃതി 23.78 ലക്ഷം ചതുരശ്രയടി വരുമെന്ന് സ്കൈലൈൻ ബിൽഡേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി. അബ്ദുൾ അസീസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
നിർമാണ സാമഗ്രികളുടെ ദൗർലഭ്യം, വിലക്കയറ്റം, സർക്കാരിലേക്ക് ഒടുക്കേണ്ട വിവിധ ഫീസുകളുടെ നിരക്കിലെ വർധന എന്നു തുടങ്ങി നിരവധി പ്രശ്നങ്ങൾ നിർമാണ മേഖല നേരിടുന്നതായും അദ്ദേഹം പറഞ്ഞു.
സ്കൈലൈൻ ബിൽഡേഴ്സ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് വൈസ് പ്രസിഡന്റ് ആർ. രാജ്മോഹൻ, എൻജീനിയറിംഗ് വിഭാഗം വൈസ് പ്രസിഡന്റ് ഇ.എ. അബ്ദു, ഓപ്പറേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് തോമസ് മാത്യു, ഫിനാൻസ് വിഭാഗം വൈസ് പ്രസിഡന്റ് ജിജോ ആലപ്പാട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.