ഹൈദരാബാദ്: അടുത്ത ധനകാര്യ വർഷവും ഐടി മേഖലയുടെ വളർച്ച കുറവായിരിക്കും. ഐടിയിൽ തൊഴിലവസരവളർച്ച ഒരുലക്ഷത്തിൽ ഒതുങ്ങിയേക്കും. രാജ്യത്തെ സോഫ്റ്റ്വേർ കന്പനികളുടെ സംഘടനയായ നാസ്കോമിന്റെ വിലയിരുത്തലാണിത്.
മാർച്ച് 31-നവസാനിക്കുന്ന വർഷം പുതുതായി ഒന്നര ലക്ഷം പേർക്ക് ഐടി മേഖലയിൽ ജോലി കിട്ടുമെന്നാണ് നാസ്കോം കണക്കാക്കിയിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സൂചന ഒരു ലക്ഷം പുതിയ തൊഴിലേ ഉള്ളൂ എന്നാണെന്ന് പ്രസിഡന്റ് ആർ. ചന്ദ്രശേഖർ പറഞ്ഞു. അടുത്ത വർഷവും ഒരു ലക്ഷം തൊഴിലേ പ്രതീക്ഷിക്കുന്നുള്ളൂ.
ഇക്കൊല്ലം കയറ്റുമതിയിൽ 7.8 ശതമാനം വർധന പ്രതീക്ഷിക്കുന്നു. അടുത്ത വർഷവും അത്രയൊക്കെ വർധനയേ കണക്കാക്കുന്നുള്ളൂ. ആഭ്യന്തര വരുമാനം 10 ശതമാനം കൂടിയേക്കും.
ഇക്കൊല്ലം 16,700 കോടി ഡോളറാണ് (10.82 ലക്ഷം കോടി രൂപ) സോഫ്റ്റ്വേർ സേവന കയറ്റുമതിയിലൂടെ ലഭിക്കുന്നത്. ഇതു രാജ്യത്തിന്റെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ നാലിലൊന്നു വരും. ഈ വർഷം ആഭ്യന്തര വരുമാനം 2600 കോടി ഡോളർ (1.68 ലക്ഷം കോടി രൂപ) വരും.
നാസ്കോം ഇന്ത്യ ലീഡർഷിപ് ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖർ.
മാർച്ച് 31-നവസാനിക്കുന്ന വർഷം പുതുതായി ഒന്നര ലക്ഷം പേർക്ക് ഐടി മേഖലയിൽ ജോലി കിട്ടുമെന്നാണ് നാസ്കോം കണക്കാക്കിയിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സൂചന ഒരു ലക്ഷം പുതിയ തൊഴിലേ ഉള്ളൂ എന്നാണെന്ന് പ്രസിഡന്റ് ആർ. ചന്ദ്രശേഖർ പറഞ്ഞു. അടുത്ത വർഷവും ഒരു ലക്ഷം തൊഴിലേ പ്രതീക്ഷിക്കുന്നുള്ളൂ.
ഇക്കൊല്ലം കയറ്റുമതിയിൽ 7.8 ശതമാനം വർധന പ്രതീക്ഷിക്കുന്നു. അടുത്ത വർഷവും അത്രയൊക്കെ വർധനയേ കണക്കാക്കുന്നുള്ളൂ. ആഭ്യന്തര വരുമാനം 10 ശതമാനം കൂടിയേക്കും.
ഇക്കൊല്ലം 16,700 കോടി ഡോളറാണ് (10.82 ലക്ഷം കോടി രൂപ) സോഫ്റ്റ്വേർ സേവന കയറ്റുമതിയിലൂടെ ലഭിക്കുന്നത്. ഇതു രാജ്യത്തിന്റെ മൊത്തം കയറ്റുമതി വരുമാനത്തിന്റെ നാലിലൊന്നു വരും. ഈ വർഷം ആഭ്യന്തര വരുമാനം 2600 കോടി ഡോളർ (1.68 ലക്ഷം കോടി രൂപ) വരും.
നാസ്കോം ഇന്ത്യ ലീഡർഷിപ് ഉച്ചകോടിക്കിടെ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖർ.