മുംബൈ: കാനഡയിൽ 100 കോടി ഡോളറിന്റെ നിക്ഷേപത്തിന് ഇന്ത്യൻ വ്യവസായികൾ സമ്മതം അറിയിച്ചതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. ഇതുമൂലം 5,000 പേർക്കു തൊഴിൽ ലഭിക്കും. ഇന്ത്യ സന്ദർശിക്കുന്ന ട്രൂഡോ മുംബൈയിൽ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള, മഹീന്ദ്ര ഗൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര, ഇൻഫോസിസിലെ സലിൽ പരിഖ്, പല്ലോൻജി മിസ്ട്രി ഗ്രൂപ്പിന്റെ സൈറസ് മിസ്ട്രി തുടങ്ങിയ വ്യവസായികൾ കാനഡ-ഇന്ത്യ ബിസിനസ് ഫോറത്തിൽ പങ്കെടുത്തു. ഐസിഐസിഐ ബാങ്കിന്റെ മേധാവി ചന്ദ്ര കൊച്ചാർ, പിരമൾ ഗ്രൂപ്പിന്റെ സ്വാതി പിരമൾ തുടങ്ങിയ വനിതാ വ്യവസായികളുമായും കനേഡിയൻ പ്രധാനമന്ത്രി ചർച്ച നടത്തി.
കനേഡിയൻ കന്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതും ചർച്ച ചെയ്തെന്ന് ട്രൂഡോ പറഞ്ഞു. കാനഡയിലേക്ക് കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ അദ്ദേഹം സ്വാഗതം ചെയ്തു.
ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ, ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള, മഹീന്ദ്ര ഗൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര, ഇൻഫോസിസിലെ സലിൽ പരിഖ്, പല്ലോൻജി മിസ്ട്രി ഗ്രൂപ്പിന്റെ സൈറസ് മിസ്ട്രി തുടങ്ങിയ വ്യവസായികൾ കാനഡ-ഇന്ത്യ ബിസിനസ് ഫോറത്തിൽ പങ്കെടുത്തു. ഐസിഐസിഐ ബാങ്കിന്റെ മേധാവി ചന്ദ്ര കൊച്ചാർ, പിരമൾ ഗ്രൂപ്പിന്റെ സ്വാതി പിരമൾ തുടങ്ങിയ വനിതാ വ്യവസായികളുമായും കനേഡിയൻ പ്രധാനമന്ത്രി ചർച്ച നടത്തി.
കനേഡിയൻ കന്പനികൾ ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതും ചർച്ച ചെയ്തെന്ന് ട്രൂഡോ പറഞ്ഞു. കാനഡയിലേക്ക് കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ അദ്ദേഹം സ്വാഗതം ചെയ്തു.