മുംബൈ: എയർസെൽ ഇന്ത്യ എന്ന മൊബൈൽ കന്പനി പാപ്പരാകുന്നു. കടബാധ്യത വീട്ടാൻ വഴിയില്ലാതായ കന്പനിയുടെ ഡറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചുവരികയാണ്. എയൽസെൽ പ്രവർത്തനം നിർത്തുന്നതോടെ റിലയൻസ് ജിയോ, എയർടെൽ, ഐഡിയ, വോഡഫോൺ എന്നിവ മാത്രമാകും സ്വകാര്യ മൊബൈൽ കന്പനികൾ. 2003-ലെ ഉദാരനയവും 2008 ലെ 2 ജി ലേലവും വഴി രംഗത്തുവന്ന മറ്റു കന്പനികളെല്ലാം ഇല്ലാതായി.
മലേഷ്യയിലെ നിക്ഷേപകൻ ആനന്ദകൃഷ്ണന്റെ മാക്സിസുമായി സഹകരിച്ചു തുടങ്ങിയ എയൽസെലിന് 15,500 കോടിയുടെ കടമുണ്ട്. ഇനി പണമിറക്കാൻ തയാറില്ലെന്ന് ആനന്ദകൃഷ്ണൻ അറിയിച്ചതിനെ തുടർന്നാണു കന്പനി കടക്കാരിൽനിന്നു രക്ഷനേടി പാപ്പർ കോടതിയെ സമീപിക്കുന്നത്. 5000ലേറെ ജീവനക്കാരുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് എയർസെല്ലിനു വായ്പ നൽകിയത്. ബാങ്കുകൾക്കു പുറമേ ടവർ കന്പനികൾക്കും ടെലികോം ഉപകരണ കന്പനികൾക്കും വലിയ തുക നല്കാനുണ്ട്.
മലേഷ്യയിലെ നിക്ഷേപകൻ ആനന്ദകൃഷ്ണന്റെ മാക്സിസുമായി സഹകരിച്ചു തുടങ്ങിയ എയൽസെലിന് 15,500 കോടിയുടെ കടമുണ്ട്. ഇനി പണമിറക്കാൻ തയാറില്ലെന്ന് ആനന്ദകൃഷ്ണൻ അറിയിച്ചതിനെ തുടർന്നാണു കന്പനി കടക്കാരിൽനിന്നു രക്ഷനേടി പാപ്പർ കോടതിയെ സമീപിക്കുന്നത്. 5000ലേറെ ജീവനക്കാരുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യമാണ് എയർസെല്ലിനു വായ്പ നൽകിയത്. ബാങ്കുകൾക്കു പുറമേ ടവർ കന്പനികൾക്കും ടെലികോം ഉപകരണ കന്പനികൾക്കും വലിയ തുക നല്കാനുണ്ട്.