ന്യൂഡൽഹി: വൈദ്യുതവാഹനനിർമാണ രംഗത്ത് 900 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇതിനോടകംതന്നെ വൈദ്യുക വാഹന നിർമാണത്തിനായി 600 കോടി രൂപയുടെ മുതൽമുടക്ക് നടത്തിയിട്ടുണ്ടെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 900 കോടിയായി നിക്ഷേപം വർധിപ്പിക്കുമെന്നും കന്പനിയുടെ മാനേജിംഗ് ഡയറക്ടർ പവൻ ഗൊനേക പറഞ്ഞു.
മഹാരാഷ്ട്രയിൽ നടക്കുന്ന നിക്ഷേപകസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കന്പനിക്ക് പ്രതിമാസം 400 യൂണിറ്റ് വാഹനങ്ങൾ വിപണിയിലിറക്കാനുള്ള ശേഷിയുണ്ടെന്നും അടുത്ത വർഷത്തോടെ ഉത്പാദനനിരക്ക് പ്രതിമാസം 4000 യൂണിറ്റ് എന്ന തോതിലേക്ക് ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ പ്രതിമാസം 300 യൂണിറ്റ് വാഹനങ്ങൾക്കുള്ള ആവശ്യമേ വിപണിയിലുള്ളൂ. വൈദ്യുതവാഹനങ്ങളെ പൂർണമായി വിശ്വാസത്തിലേടുക്കാൻ ഇന്ത്യക്കാർ തയാറാവാത്തതാണു കാരണം.
എന്നാൽ, ഈ മനോഭാവത്തിൽ മാറ്റമുണ്ടാകും. വൈദ്യുത വാഹനങ്ങൾക്ക് ഇന്ത്യയിൽ ആവശ്യക്കാരേറുമെന്നും വൈദ്യുത വാഹനങ്ങളുടെ നിർമാണത്തിൽ സർക്കാർ സബ്സിഡി നൽകുന്ന സംവിധാനം തുടരണമെന്നും പവൻ ഗൊനേഗ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ നടക്കുന്ന നിക്ഷേപകസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കന്പനിക്ക് പ്രതിമാസം 400 യൂണിറ്റ് വാഹനങ്ങൾ വിപണിയിലിറക്കാനുള്ള ശേഷിയുണ്ടെന്നും അടുത്ത വർഷത്തോടെ ഉത്പാദനനിരക്ക് പ്രതിമാസം 4000 യൂണിറ്റ് എന്ന തോതിലേക്ക് ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇപ്പോൾ പ്രതിമാസം 300 യൂണിറ്റ് വാഹനങ്ങൾക്കുള്ള ആവശ്യമേ വിപണിയിലുള്ളൂ. വൈദ്യുതവാഹനങ്ങളെ പൂർണമായി വിശ്വാസത്തിലേടുക്കാൻ ഇന്ത്യക്കാർ തയാറാവാത്തതാണു കാരണം.
എന്നാൽ, ഈ മനോഭാവത്തിൽ മാറ്റമുണ്ടാകും. വൈദ്യുത വാഹനങ്ങൾക്ക് ഇന്ത്യയിൽ ആവശ്യക്കാരേറുമെന്നും വൈദ്യുത വാഹനങ്ങളുടെ നിർമാണത്തിൽ സർക്കാർ സബ്സിഡി നൽകുന്ന സംവിധാനം തുടരണമെന്നും പവൻ ഗൊനേഗ കൂട്ടിച്ചേർത്തു.