ന്യൂഡൽഹി: 2008ലെ വിജയദൗത്യം പിന്തുടരാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) വീണ്ടും തയാർ. ചന്ദ്രയാൻ രണ്ട് ചരിത്രമാവർത്തിക്കാൻ ഏപ്രിലിൽ കുതിച്ചുയരും. മാർച്ചിൽ ദൗത്യം ആരംഭിക്കുമെന്നായിരുന്നു മുന്പ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഏപ്രിലിലേക്കു മാറ്റുകയായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം പ്രഖ്യാപിച്ചത്. ഇസ്രോയുടെ ചന്ദ്രനിലേക്കുള്ള ഈ രണ്ടാം ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം ദൗത്യത്തിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു റോവർ ഇറക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം. ആദ്യ ദൗത്യത്തെ അപേക്ഷിച്ച് ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ ഇത്തവണയുണ്ട്.
ലക്ഷക്കണക്കിനു വർഷം മുന്പ് രൂപപ്പെട്ട പാറക്കെട്ടുകളുള്ള സ്ഥലത്താണ് റോവറിനെ ഇറക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. വളരെ പഴക്കമുള്ള പാറക്കൂട്ടങ്ങളായതിനാൽ പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. സമീപകാലങ്ങളിലെ ചന്ദ്രദൗത്യങ്ങൾ എല്ലാംതന്നെ ചന്ദ്രന്റെ മധ്യഭാഗം കേന്ദ്രീകരിച്ചായിരുന്നു.
ആകെ 800 കോടി ചെലവു വരുന്ന ചന്ദ്രയാൻ രണ്ട് ദൗത്യം പൂർണമായും ഇന്ത്യയിൽത്തന്നെ നിർമിച്ചതാണ്. ഓർബിറ്ററും ലാൻഡറും റോവറുമെല്ലാം തദ്ദേശീയമായി വികസിപ്പിച്ചതുതന്നെ.
കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ ഏപ്രിലിൽ വിക്ഷേപണം നടക്കില്ല. അങ്ങനെ സംഭവിച്ചാൽ ഈ ഒക്ടോബറിൽ മാത്രമേ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണമുണ്ടാകൂ.
പ്രധാനമന്ത്രിയുടെ ഓഫീസിൽ കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം പ്രഖ്യാപിച്ചത്. ഇസ്രോയുടെ ചന്ദ്രനിലേക്കുള്ള ഈ രണ്ടാം ദൗത്യം വിജയകരമായാൽ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടാം ദൗത്യത്തിൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു റോവർ ഇറക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം. ആദ്യ ദൗത്യത്തെ അപേക്ഷിച്ച് ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ ഇത്തവണയുണ്ട്.
ലക്ഷക്കണക്കിനു വർഷം മുന്പ് രൂപപ്പെട്ട പാറക്കെട്ടുകളുള്ള സ്ഥലത്താണ് റോവറിനെ ഇറക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. വളരെ പഴക്കമുള്ള പാറക്കൂട്ടങ്ങളായതിനാൽ പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. സമീപകാലങ്ങളിലെ ചന്ദ്രദൗത്യങ്ങൾ എല്ലാംതന്നെ ചന്ദ്രന്റെ മധ്യഭാഗം കേന്ദ്രീകരിച്ചായിരുന്നു.
ആകെ 800 കോടി ചെലവു വരുന്ന ചന്ദ്രയാൻ രണ്ട് ദൗത്യം പൂർണമായും ഇന്ത്യയിൽത്തന്നെ നിർമിച്ചതാണ്. ഓർബിറ്ററും ലാൻഡറും റോവറുമെല്ലാം തദ്ദേശീയമായി വികസിപ്പിച്ചതുതന്നെ.
കാലാവസ്ഥ അനുകൂലമായില്ലെങ്കിൽ ഏപ്രിലിൽ വിക്ഷേപണം നടക്കില്ല. അങ്ങനെ സംഭവിച്ചാൽ ഈ ഒക്ടോബറിൽ മാത്രമേ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണമുണ്ടാകൂ.