മുംബൈ: ബാങ്കുകളുടെ പ്രശ്നവായ്പകൾ സംബന്ധിച്ച റിസർവ് ബാങ്കിന്റെ പുതിയ നിർദേശം ബാങ്കുകൾക്കു തുടക്കത്തിൽ ക്ഷീണം ഉണ്ടാക്കും. ഇപ്പോൾ കുഴപ്പമില്ലെന്നു പറഞ്ഞുകൊണ്ടു നടക്കുന്ന ധാരാളം വായ്പകൾ പ്രശ്നവായ്പകളാകും. അപ്പോൾ അവയ്ക്കുണ്ടാകാവുന്ന നഷ്ടം കണക്കാക്കി കൂടുതൽ തുക വകയിരുത്തേണ്ടിവരും.
ഒരു തവണ ഗഡുവോ പലിശയോ മുടങ്ങുന്പോൾ നടപടിക്കു തുടക്കമിടുന്നതു പല വ്യവസായങ്ങളെയും കുഴപ്പത്തിലാക്കിയെന്നും വരും.ഈ ആശങ്കകൾ ഇന്നലെ ഓഹരി വിപണിയിൽ ബാങ്ക് ഓഹരികൾക്കു തിരിച്ചടിയായി. വലിയ വായ്പകൾ പ്രശ്നവായ്പയായാൽ ആറു മാസത്തിനകം പരിഹാരം ഉണ്ടാക്കണമെന്നാണു നിർദേശം. 2000 കോടി രൂപയിലധികമുള്ള ബാങ്കുകൾക്കാണ് ഇതു ബാധകം. ഈ നിർദേശം വൻവ്യവസായങ്ങളെ കൂടുതൽ ദുർബലമാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഓഹരി സൂചികകൾ ഇന്നലെ താഴാൻ ബാങ്ക് ഓഹരികളുടെ വിലയിടിവാണു മുഖ്യകാരണമായത്. സെൻസെക്സ് 144.52 പോയിന്റ് താണ് 34,155.95-ലും നിഫ്റ്റി 38.85 പോയിന്റ് താണ് 10,500.90-ലും ക്ലോസ് ചെയ്തു.
ഒരു തവണ ഗഡുവോ പലിശയോ മുടങ്ങുന്പോൾ നടപടിക്കു തുടക്കമിടുന്നതു പല വ്യവസായങ്ങളെയും കുഴപ്പത്തിലാക്കിയെന്നും വരും.ഈ ആശങ്കകൾ ഇന്നലെ ഓഹരി വിപണിയിൽ ബാങ്ക് ഓഹരികൾക്കു തിരിച്ചടിയായി. വലിയ വായ്പകൾ പ്രശ്നവായ്പയായാൽ ആറു മാസത്തിനകം പരിഹാരം ഉണ്ടാക്കണമെന്നാണു നിർദേശം. 2000 കോടി രൂപയിലധികമുള്ള ബാങ്കുകൾക്കാണ് ഇതു ബാധകം. ഈ നിർദേശം വൻവ്യവസായങ്ങളെ കൂടുതൽ ദുർബലമാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഓഹരി സൂചികകൾ ഇന്നലെ താഴാൻ ബാങ്ക് ഓഹരികളുടെ വിലയിടിവാണു മുഖ്യകാരണമായത്. സെൻസെക്സ് 144.52 പോയിന്റ് താണ് 34,155.95-ലും നിഫ്റ്റി 38.85 പോയിന്റ് താണ് 10,500.90-ലും ക്ലോസ് ചെയ്തു.