ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിലേക്ക് പുതിയ ജിഇ ഡീസൽ എൻജിനുകൾകൂടി. 1000 എൻജിനുകൾ ഓർഡർ ചെയ്തതിൽ രണ്ടെണ്ണം 22ന് ഇന്ത്യൻ റെയിൽവേക്കു കൈമാറും. നിർമാണം പൂർത്തിയായ ആറ് എൻജിനുകളുടെ ചിത്രം അമേരിക്കൻ കമ്പനിയായ ജിഇ ട്രാൻസ്പോർട്ടേഷന്റെ ഏഷ്യ-പസഫിക് പ്രസിഡന്റും സിഇഒയുമായ നളിൻ ജയൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
അമേരിക്കയിലെ എറിയിൽ നിർമിച്ചതാണ് ഈ എൻജിനുകൾ. അടുത്തഘട്ടത്തിലുള്ള നിർമാണം ബിഹാറിലുള്ള ജിഇ നിർമാണശാലയിൽ വൈകാതെ ആരംഭിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം എൻജിനുകൾ നിർമിക്കുകയാണ് ലക്ഷ്യം. 250 കോടി ഡോളർ (15,750 കോടി രൂപ) ആണ് 1000 എൻജിനുകൾ നിർമിക്കുന്നതിനുള്ള ചെലവ്.
4,500 എച്ച്പി, 6000 എച്ച്പി ശക്തിയുള്ള രണ്ടുതരം എൻജിനുകളാണ് റെയിൽവേക്കുവേണ്ടി ജിഇ നിർമിക്കുന്നത്. എയർ കണ്ടീഷണിംഗ്, മണിക്കൂറിൽ 1000 കിലോമീറ്റർ വേഗം എന്നിവയാണ് എൻജിനുകളുടെ പ്രധാന ഫീച്ചറുകൾ. ഈ വർഷം മൂന്നാം ത്രൈമാസം മുതലാണ് ജിഇ ബിഹാറിലെ പ്ലാന്റിൽ നിർമാണം ആരംഭിക്കുക. 1000 എണ്ണത്തിൽ 700 എണ്ണം 4500 എച്ച്പി ശക്തിയുള്ളതും ശേഷിക്കുന്നവ 6000 എച്ച്പിയുടേതുമാണ്. വർഷം 100 എണ്ണം വീതം പത്തു വർഷംകൊണ്ടാണ് നിർമാണം പൂർത്തിയാക്കുക. അതേസമയം വിദേശ കമ്പനിയായ ആൽസ്റ്റോമും ബിഹാറിലെ മധിപുരയിൽ എൻജിൻ നിർമാണം തുടങ്ങും. 800 ഇലക്ട്രിക് എൻജിനുകൾക്കാണ് റെയിൽവേ ഓർഡർ നല്കിയിരിക്കുന്നത്.
അമേരിക്കയിലെ എറിയിൽ നിർമിച്ചതാണ് ഈ എൻജിനുകൾ. അടുത്തഘട്ടത്തിലുള്ള നിർമാണം ബിഹാറിലുള്ള ജിഇ നിർമാണശാലയിൽ വൈകാതെ ആരംഭിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം എൻജിനുകൾ നിർമിക്കുകയാണ് ലക്ഷ്യം. 250 കോടി ഡോളർ (15,750 കോടി രൂപ) ആണ് 1000 എൻജിനുകൾ നിർമിക്കുന്നതിനുള്ള ചെലവ്.
4,500 എച്ച്പി, 6000 എച്ച്പി ശക്തിയുള്ള രണ്ടുതരം എൻജിനുകളാണ് റെയിൽവേക്കുവേണ്ടി ജിഇ നിർമിക്കുന്നത്. എയർ കണ്ടീഷണിംഗ്, മണിക്കൂറിൽ 1000 കിലോമീറ്റർ വേഗം എന്നിവയാണ് എൻജിനുകളുടെ പ്രധാന ഫീച്ചറുകൾ. ഈ വർഷം മൂന്നാം ത്രൈമാസം മുതലാണ് ജിഇ ബിഹാറിലെ പ്ലാന്റിൽ നിർമാണം ആരംഭിക്കുക. 1000 എണ്ണത്തിൽ 700 എണ്ണം 4500 എച്ച്പി ശക്തിയുള്ളതും ശേഷിക്കുന്നവ 6000 എച്ച്പിയുടേതുമാണ്. വർഷം 100 എണ്ണം വീതം പത്തു വർഷംകൊണ്ടാണ് നിർമാണം പൂർത്തിയാക്കുക. അതേസമയം വിദേശ കമ്പനിയായ ആൽസ്റ്റോമും ബിഹാറിലെ മധിപുരയിൽ എൻജിൻ നിർമാണം തുടങ്ങും. 800 ഇലക്ട്രിക് എൻജിനുകൾക്കാണ് റെയിൽവേ ഓർഡർ നല്കിയിരിക്കുന്നത്.