കാൺപുരിലെ രണ്ടു പേർ എടിഎമ്മിൽനിന്നു പണമെടുത്തപ്പോൾ ശരിക്കുമൊന്ന് അന്പരന്നു, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നു രേഖപ്പെടുത്തിയ നോട്ട് ലഭിക്കേണ്ടതിനു പകരം ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്നു പ്രിന്റ് ചെയ്തിട്ടുള്ള 500 രൂപയുടെ വ്യാജ നോട്ടുകളായിരുന്നു ഇരുവർക്കും ലഭിച്ചത്. കാൺപുരിലെ ആക്സിസ് ബാങ്ക് എടിഎമ്മിൽനിന്നാണ് ഇരുവർക്കും വ്യാജനോട്ടുകൾ ലഭിച്ചത്.
എടിഎമ്മിൽനിന്ന് യഥാക്രമം 10,000 രൂപ, 20,000 രൂപ എന്ന രീതിയിലായിരുന്നു ഇരുവരും പിൻവലിച്ചത്. രണ്ടു പേർക്കും ഓരോ വ്യാജ നോട്ട് ലഭിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ എടിഎമ്മിലെ സുരക്ഷാ ജീവനക്കാരനെ അറിയിക്കുകയും പരാതി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തു. പോലീസിനെ അറിയിച്ചതിനെത്തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി എടിഎം അടച്ചിട്ടിരിക്കുകയാണ്. മുന്പും ഇത്തരത്തിൽ ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ച വ്യാജ കറൻസികൾ കിട്ടിയിരുന്നു.
എടിഎമ്മിൽനിന്ന് യഥാക്രമം 10,000 രൂപ, 20,000 രൂപ എന്ന രീതിയിലായിരുന്നു ഇരുവരും പിൻവലിച്ചത്. രണ്ടു പേർക്കും ഓരോ വ്യാജ നോട്ട് ലഭിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ എടിഎമ്മിലെ സുരക്ഷാ ജീവനക്കാരനെ അറിയിക്കുകയും പരാതി രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തു. പോലീസിനെ അറിയിച്ചതിനെത്തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി എടിഎം അടച്ചിട്ടിരിക്കുകയാണ്. മുന്പും ഇത്തരത്തിൽ ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിച്ച വ്യാജ കറൻസികൾ കിട്ടിയിരുന്നു.