ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനം എഴുതിത്തള്ളിയ കിട്ടാക്കടം 20,339 കോടി രൂപ. 2016-17 സാന്പത്തികവർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയവയിൽ ഏറ്റവും വലിയ തുകയാണിത്. പൊതുമേഖലാ ബാങ്കുകളെല്ലാംകൂടി എഴുതിത്തള്ളിയ കിട്ടാക്കടം 81,683 കോടി രൂപ വരും.
2012-13 കാലയളവിൽ കേവലം 27,231 കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയിരുന്നത്. അഞ്ചു വർഷത്തിനിടെ ഇതിൽ മൂന്നു മടങ്ങ് വർധനയുണ്ടായി.
2013-14ൽ 34,409 കോടി, 2014-15ൽ 49,018 കോടി, 2015-16ൽ 57,585 കോടി എന്നിങ്ങനെയാണ് എഴുതിത്തള്ളിയത്.
എസ്ബിഐ കൂടാതെ പഞ്ചാബ് നാഷണൽ ബാങ്ക് 9,205 കോടി രൂപ, ബാങ്ക് ഓഫ് ഇന്ത്യ 7,346 കോടി രൂപ, കനറ ബാങ്ക് 5,545 കോടി രൂപ, ബാങ്ക് ഓഫ് ബറോഡ 4,348 കോടി രൂപ എഴുതിത്തള്ളി.
നടപ്പു സാന്പത്തികവർഷം സെപ്റ്റംബർ വരെയുള്ള ആറു മാസം പൊതുമേഖലാ ബാങ്കുകൾ 53,625 കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 21 പൊതുമേഖലാ ബാങ്കുകളിൽ ഒന്പത് എണ്ണത്തിന്റെ ആകെ നിഷ്ക്രിയ ആസ്തി ആകെ വായ്പയുടെ 15 ശതമാനം വരും. മറ്റ് 15 പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 12 ശതമാനവും.
2012-13 കാലയളവിൽ കേവലം 27,231 കോടി രൂപയായിരുന്നു പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയിരുന്നത്. അഞ്ചു വർഷത്തിനിടെ ഇതിൽ മൂന്നു മടങ്ങ് വർധനയുണ്ടായി.
2013-14ൽ 34,409 കോടി, 2014-15ൽ 49,018 കോടി, 2015-16ൽ 57,585 കോടി എന്നിങ്ങനെയാണ് എഴുതിത്തള്ളിയത്.
എസ്ബിഐ കൂടാതെ പഞ്ചാബ് നാഷണൽ ബാങ്ക് 9,205 കോടി രൂപ, ബാങ്ക് ഓഫ് ഇന്ത്യ 7,346 കോടി രൂപ, കനറ ബാങ്ക് 5,545 കോടി രൂപ, ബാങ്ക് ഓഫ് ബറോഡ 4,348 കോടി രൂപ എഴുതിത്തള്ളി.
നടപ്പു സാന്പത്തികവർഷം സെപ്റ്റംബർ വരെയുള്ള ആറു മാസം പൊതുമേഖലാ ബാങ്കുകൾ 53,625 കോടി രൂപ എഴുതിത്തള്ളിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ കണക്കനുസരിച്ച് 21 പൊതുമേഖലാ ബാങ്കുകളിൽ ഒന്പത് എണ്ണത്തിന്റെ ആകെ നിഷ്ക്രിയ ആസ്തി ആകെ വായ്പയുടെ 15 ശതമാനം വരും. മറ്റ് 15 പൊതുമേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി 12 ശതമാനവും.