വിലയില്ലാത്ത പണം എന്തിനു കൊള്ളും എന്നു ചോദിച്ചാൽ ഇരുപത്തഞ്ചുകാരിയായ വിൽമർ റോജാസ് ഉത്തരം പറയുക താൻ നിർമിച്ച കരകൗശലവസ്തുക്കൾ ചൂണ്ടിക്കാട്ടിയാകും. പണപ്പെരുപ്പം മൂലം ദുരിതത്തിലായ ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽനിന്നാണ് ഈ വേറിട്ട കാഴ്ച.
വെനസ്വേലയുടെ കറൻസി ബോളിവർ ഉപയോഗിച്ചു കരകൗശല വസ്തുക്കൾ നിർമിക്കുന്നതാണ് വിൽമറിന്റെ പ്രധാന ഉപജീവനമാർഗം.
വൈകുന്നേരങ്ങളിൽ വഴിവക്കിൽ ചായവിതരണം നടത്തിയും ഈ യുവതി ജീവിക്കാൻ പണം കണ്ടെത്തുന്നു. യൂറോയുമായുള്ള വിനിമയനിരക്കിൽ 87 ശതമാനം ഇടിവുണ്ടായ സ്ഥിതിയിലാണ് വെനസ്വേലയുടെ കറൻസിയായ ബോളിവർ. പത്തോ ഇരുപതോ ബോളിവർ കൊടുത്താൽ ഒരു ചെറുമിഠായി പോലും കിട്ടാത്ത ദുസ്ഥിതി!
വെനസ്വേലയുടെ കറൻസി ബോളിവർ ഉപയോഗിച്ചു കരകൗശല വസ്തുക്കൾ നിർമിക്കുന്നതാണ് വിൽമറിന്റെ പ്രധാന ഉപജീവനമാർഗം.
വൈകുന്നേരങ്ങളിൽ വഴിവക്കിൽ ചായവിതരണം നടത്തിയും ഈ യുവതി ജീവിക്കാൻ പണം കണ്ടെത്തുന്നു. യൂറോയുമായുള്ള വിനിമയനിരക്കിൽ 87 ശതമാനം ഇടിവുണ്ടായ സ്ഥിതിയിലാണ് വെനസ്വേലയുടെ കറൻസിയായ ബോളിവർ. പത്തോ ഇരുപതോ ബോളിവർ കൊടുത്താൽ ഒരു ചെറുമിഠായി പോലും കിട്ടാത്ത ദുസ്ഥിതി!