മുംബൈ: ഇന്ത്യ അടുത്ത വർഷം തരക്കേടില്ലാത്ത വളർച്ച നേടുമെന്ന ഐഎംഎഫ് പ്രവചനത്തിന്റെ വെളിച്ചത്തിൽ ഓഹരികന്പോളം പുതിയ റിക്കാർഡിൽ. നിഫ്റ്റി 11,000, സെൻസെക്സ് 36,000 എന്നീ നാഴികക്കല്ലുകൾ പിന്നിട്ടു.സെൻസെക്സ് 341.97 പോയിന്റ് (0.96 ശതമാനം) കയറി 36,139.98 എന്ന റിക്കാർഡിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 117.50 പോയിന്റ് (1.07 ശതമാനം) കയറി 11,083.70-ൽ ക്ലോസ് ചെയ്തു റിക്കാർഡിട്ടു.
ജനുവരി 17-നു 35,000 കടന്ന സെൻസെക്സ് അഞ്ചുവ്യാപാരദിവസംകൊണ്ടാണ് 36,000 ലെത്തിയത്. നിഫ്റ്റിയാകട്ടെ പതിനായിരത്തിൽനിന്ന് 11,000 ത്തിൽ എത്താൻ ആറുമാസം (2017 ജൂലൈ 26-2018 ജനുവരി 23) എടുത്തു. നാലു ദിവസംകൊണ്ടു സെൻസെക്സ് 1026.96 പോയിന്റ് കയറി.
ഓഹരികൾക്ക് ഇനിയും ഉയരാൻ പഴുതുണ്ടെന്നാണു പല പ്രമുഖ ബ്രോക്കർമാരും വിശകലനക്കാരും പറയുന്നത്.
ഡോളർവിലയിൽ 2008-ലെ റിക്കാർഡ് നിലയോളം എത്തിയിട്ടില്ല ഇന്ത്യൻ ഓഹരികൾ എന്നാണു ഫസ്റ്റ് ഗ്ലോബലിന്റെ ശങ്കർ ശർമ പറഞ്ഞത്. അന്നത്തെ നിലയിലെത്താൻ ഇനിയും പത്തുശതമാനം കയറണം. 2008 ലെ നിലയും മറികടന്ന് കുതിക്കുമെന്നും 2018 തിളങ്ങുന്ന വർഷമാകുമെന്നുമാണു ശർമ രാവിലെ ട്വീറ്റ് ചെയ്തത്. ബുൾ വിപണിയുടെ ഒന്നാം പകുതിയിലാണ് ഇപ്പോഴും എന്നാണു മക്ക്വാറീ സെക്യൂരിറ്റീസ് ഗ്രൂപ്പിലെ ഓഹരിവിഭാഗം തലവന് സന്ദീപ് ഭാട്ടിയ വിലയിരുത്തി.
നല്ല ഓഹരികൾ കണ്ടെത്തി മാത്രം നിക്ഷേപം നടത്താനാണു കെ.ആർ. ചോക്സി ഇൻവെന്റ്മെന്റ്സിലെ ദേവൻ ചോക്സി ഉപദേശിക്കുന്നത്. ഇന്ത്യയുടെ വളർച്ച ഇനിയും ചുരുളഴിയുന്ന കഥയാണെന്നും ശുഭപ്രതീക്ഷയാണുള്ളതെന്നും ഇക്വിറ്റി ഇന്റലിജൻസിലെ പൊറിഞ്ചു വെളിയത്ത് പറഞ്ഞു.
ജനുവരി 17-നു 35,000 കടന്ന സെൻസെക്സ് അഞ്ചുവ്യാപാരദിവസംകൊണ്ടാണ് 36,000 ലെത്തിയത്. നിഫ്റ്റിയാകട്ടെ പതിനായിരത്തിൽനിന്ന് 11,000 ത്തിൽ എത്താൻ ആറുമാസം (2017 ജൂലൈ 26-2018 ജനുവരി 23) എടുത്തു. നാലു ദിവസംകൊണ്ടു സെൻസെക്സ് 1026.96 പോയിന്റ് കയറി.
ഓഹരികൾക്ക് ഇനിയും ഉയരാൻ പഴുതുണ്ടെന്നാണു പല പ്രമുഖ ബ്രോക്കർമാരും വിശകലനക്കാരും പറയുന്നത്.
ഡോളർവിലയിൽ 2008-ലെ റിക്കാർഡ് നിലയോളം എത്തിയിട്ടില്ല ഇന്ത്യൻ ഓഹരികൾ എന്നാണു ഫസ്റ്റ് ഗ്ലോബലിന്റെ ശങ്കർ ശർമ പറഞ്ഞത്. അന്നത്തെ നിലയിലെത്താൻ ഇനിയും പത്തുശതമാനം കയറണം. 2008 ലെ നിലയും മറികടന്ന് കുതിക്കുമെന്നും 2018 തിളങ്ങുന്ന വർഷമാകുമെന്നുമാണു ശർമ രാവിലെ ട്വീറ്റ് ചെയ്തത്. ബുൾ വിപണിയുടെ ഒന്നാം പകുതിയിലാണ് ഇപ്പോഴും എന്നാണു മക്ക്വാറീ സെക്യൂരിറ്റീസ് ഗ്രൂപ്പിലെ ഓഹരിവിഭാഗം തലവന് സന്ദീപ് ഭാട്ടിയ വിലയിരുത്തി.
നല്ല ഓഹരികൾ കണ്ടെത്തി മാത്രം നിക്ഷേപം നടത്താനാണു കെ.ആർ. ചോക്സി ഇൻവെന്റ്മെന്റ്സിലെ ദേവൻ ചോക്സി ഉപദേശിക്കുന്നത്. ഇന്ത്യയുടെ വളർച്ച ഇനിയും ചുരുളഴിയുന്ന കഥയാണെന്നും ശുഭപ്രതീക്ഷയാണുള്ളതെന്നും ഇക്വിറ്റി ഇന്റലിജൻസിലെ പൊറിഞ്ചു വെളിയത്ത് പറഞ്ഞു.