കൊച്ചി: തുറമുഖങ്ങളിലും അവയുമായി ബന്ധപ്പെട്ട ഗതാഗത, ചരക്കു കൈകാര്യം ചെയ്യലിനുമായി 300 കോടി ഡോളർ നിക്ഷേപത്തിനു വേദിയൊരുക്കാൻ ഇന്ത്യയിലെ നാഷണൽ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടും (എൻഐഐഎഫ്) ഡിപി വേൾഡും കൈകോർക്കും. കേന്ദ്രസർക്കാർ രൂപീകരിച്ച എൻഐഐഎഫിന്റെ ആദ്യനിക്ഷേപ ദൗത്യമാണിതെന്നു ഡിപി വേൾഡ് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
സമുദ്രത്തിനു പുറമെ നദി അധിഷ്ഠിത തുറമുഖങ്ങളുടെ വികസനം, ചരക്ക് ഇടനാഴികൾ പ്രത്യേക സാന്പത്തിക മേഖലകൾ, ഉൾനാടൻ കണ്ടെയ്നർ ടെർമിനലുകൾ, കോൾഡ് സ്റ്റോറേജുകൾ ഉൾപ്പെടുന്ന ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യവികസനം എന്നീ പദ്ധതികളൊരുക്കുകയാണു ലക്ഷ്യം.
അബുദാബി കിരീടാവകാശിയായ ഷേക്ക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യൻ, ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായേം എന്നിവരുടെ ഇന്ത്യാ സന്ദർശനത്തിനു ശേഷമാണ് എൻഐഐഎഫും ഡിപി വേൾഡും തമ്മിൽ സഹകരിക്കാൻ ധാരണയായത്.
സമുദ്രത്തിനു പുറമെ നദി അധിഷ്ഠിത തുറമുഖങ്ങളുടെ വികസനം, ചരക്ക് ഇടനാഴികൾ പ്രത്യേക സാന്പത്തിക മേഖലകൾ, ഉൾനാടൻ കണ്ടെയ്നർ ടെർമിനലുകൾ, കോൾഡ് സ്റ്റോറേജുകൾ ഉൾപ്പെടുന്ന ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യവികസനം എന്നീ പദ്ധതികളൊരുക്കുകയാണു ലക്ഷ്യം.
അബുദാബി കിരീടാവകാശിയായ ഷേക്ക് മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യൻ, ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായേം എന്നിവരുടെ ഇന്ത്യാ സന്ദർശനത്തിനു ശേഷമാണ് എൻഐഐഎഫും ഡിപി വേൾഡും തമ്മിൽ സഹകരിക്കാൻ ധാരണയായത്.