മുംബൈ: ഓഹരി സൂചികകൾ വീണ്ടും റിക്കാർഡ് കുറിച്ചു; ഒപ്പം ഇപ്പോഴത്തെ ബുൾ തരംഗം കുറേക്കൂടി മുന്നോട്ടു പോകുമെന്ന സൂചനയും. ബിഎസ്ഇയുടെ സെൻസെക്സ് ഇന്നലെ 286.43 പോയിന്റ് കയറി 35,798.01 ൽ ക്ലോസ് ചെയ്തു. എൻഎസ്ഇയുടെ നിഫ്റ്റി 71.5 പോയിന്റ് കയറി 10,966.2 ൽ ക്ലോസ് ചെയ്തു. ദിവസങ്ങൾക്കകം യഥാക്രമം 36,000-വും 11,000 വും കടക്കാനുള്ള ഊർജം വിപണി കാണിക്കുന്നുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞദിവസം മികച്ച മൂന്നാം ത്രൈമാസഫലം പുറത്തുവിട്ടതും എച്ച്പിസിഎലിനെ ഒഎൻജിസി ഏറ്റെടുത്തതും വിപണിയെ സന്തോഷിപ്പിച്ചു. റിലയൻസ്, ഒഎൻജിസി, ടിസിഎസ് എന്നിവയുടെ സംഭാവനയായിരുന്നു ഇന്നലെ സൂചികകളിലെ കയറ്റത്തിന്റെ പകുതിയും.
ഒഎൻജിസിയുടെ ഉപകന്പനി ആയെങ്കിലും എച്ച്പിസിഎൽ ഡീലിസ്റ്റ് ചെയ്യാൻ നീക്കമില്ല. ചില്ലറ ഓഹരി ഉടമകൾക്കായി ഓപ്പൺ ഓഫറും ഉണ്ടാവില്ല. ഇപ്പോൾ ഒഎൻജിസിയുടെ വകയായ എംആർപിഎൽ, എച്ച്പിസിഎലിൽ ലയിപ്പിക്കുമെന്നു ശ്രുതിയുണ്ട്. എംആർപിഎൽ റിഫൈനറി ആയതിനാൽ പ്രവർത്തന ഏകോപനം സാധിക്കുമെന്നതാണു കാരണം.
എച്ച്പിസിഎലിനെ വാങ്ങാൻ 37,000 കോടിയോളം രൂപ ഒഎൻജിസി മുടക്കി. ഈ തുകയ്ക്കായി ഇന്ത്യൻ ഓയിൽ കോർപറേഷനിലോ ഓയിൽ ഇന്ത്യയിലോ ഉള്ള ഓഹരിയിൽ കുറേ ഒഎന്‍ജിസി വിൽക്കുമെന്നും സംസാരമുണ്ട്.
റിലയൻസ് ഇൻഡസ്ട്രീസ് കഴിഞ്ഞദിവസം മികച്ച മൂന്നാം ത്രൈമാസഫലം പുറത്തുവിട്ടതും എച്ച്പിസിഎലിനെ ഒഎൻജിസി ഏറ്റെടുത്തതും വിപണിയെ സന്തോഷിപ്പിച്ചു. റിലയൻസ്, ഒഎൻജിസി, ടിസിഎസ് എന്നിവയുടെ സംഭാവനയായിരുന്നു ഇന്നലെ സൂചികകളിലെ കയറ്റത്തിന്റെ പകുതിയും.
ഒഎൻജിസിയുടെ ഉപകന്പനി ആയെങ്കിലും എച്ച്പിസിഎൽ ഡീലിസ്റ്റ് ചെയ്യാൻ നീക്കമില്ല. ചില്ലറ ഓഹരി ഉടമകൾക്കായി ഓപ്പൺ ഓഫറും ഉണ്ടാവില്ല. ഇപ്പോൾ ഒഎൻജിസിയുടെ വകയായ എംആർപിഎൽ, എച്ച്പിസിഎലിൽ ലയിപ്പിക്കുമെന്നു ശ്രുതിയുണ്ട്. എംആർപിഎൽ റിഫൈനറി ആയതിനാൽ പ്രവർത്തന ഏകോപനം സാധിക്കുമെന്നതാണു കാരണം.
എച്ച്പിസിഎലിനെ വാങ്ങാൻ 37,000 കോടിയോളം രൂപ ഒഎൻജിസി മുടക്കി. ഈ തുകയ്ക്കായി ഇന്ത്യൻ ഓയിൽ കോർപറേഷനിലോ ഓയിൽ ഇന്ത്യയിലോ ഉള്ള ഓഹരിയിൽ കുറേ ഒഎന്‍ജിസി വിൽക്കുമെന്നും സംസാരമുണ്ട്.