ന്യൂഡൽഹി: രാജ്യത്തെ ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കു തിരിച്ചടി നല്കി ആദായനികുതി വകുപ്പ്. പരസ്യങ്ങളും ഡിസ്കൗണ്ടുകളും നല്കി ഉപയോക്താക്കളെ ആകർഷിക്കുന്പോൾ ചെലവാകുന്ന തുക മൂലധനച്ചെലവായി രേഖപ്പെടുത്തണമെന്നാണ് ആദായനികുതി വകുപ്പിന്റെ പുതിയ നിർദേശം.
നിരവധി സ്റ്റാർട്ടപ്പുകൾ നികുതിയിൽ വെട്ടിപ്പു കാണിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നാണ് പുതിയ നീക്കം. കൺസ്യൂമർ ടെക് സ്റ്റാർട്ടപ്പുകൾ ഡിസ്കൗണ്ട്, പരസ്യച്ചെലവുകൾ എന്നിവ മാർക്കറ്റിംഗ് ചെലവുകളുടെകൂടെ പെടുത്തി വരുമാനത്തിൽനിന്ന് കുറച്ചുകാണിച്ച് നികുതിവെട്ടിപ്പ് നടത്തുന്നത് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
വരുമാനത്തിൽനിന്ന് മാർക്കറ്റിംഗ് ചെലവുകൾ കുറച്ചു കാണിച്ചത് വീണ്ടും തിരുത്തി സമർപ്പിക്കാൻ ഫ്ലിപ്കാർട്ടിനോടു നിർദേശിച്ചിരുന്നു. ആദായനികുതി വകുപ്പിന്റെ പുതിയ നടപടിയിൽ രാജ്യത്തെ വലിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ബിസിനസ് വർധിപ്പിക്കുന്നതിനായുള്ള നിക്ഷേപമാണ് ഡിസ്കൗണ്ടുകളും പരസ്യങ്ങളും. ഇത് പ്രവർത്തനച്ചെലവിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് നികുതിവകുപ്പ് പറയുന്നത്. രാജ്യത്തെ വലിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്കാർട്ടും ആമസോണും തങ്ങളുടെ വരുമാനത്തിന്റെ 40-60 ശതമാനം മാർക്കറ്റിംഗ് ചെലവുകളായിട്ടാണു രേഖപ്പെടുത്തുന്നത്. ഇത്തരത്തിൽ രേഖപ്പെടുത്തുന്നതുമൂലം നികുതിവെട്ടിക്കാൻ കമ്പനികൾക്കു കഴിയുന്നുണ്ടെന്നും നികുതിവകുപ്പ് കണ്ടെത്തി.
എന്നാൽ, മാർക്കറ്റിംഗ് ചെലവിൽ ഡിസ്കൗണ്ടുകൾ ഉൾപ്പെടുമെന്നാണ് ഫ്ലിപ്കാർട്ടിന്റെ വാദം. തങ്ങൾ ഡിസ്കൗണ്ടുകൾ നല്കുന്ന തുകയിൽനിന്ന് നേട്ടമൊന്നും ലഭിക്കുന്നില്ലെന്നും ഫ്ലിപ്കാർട്ട് പറയുന്നു.
നിരവധി സ്റ്റാർട്ടപ്പുകൾ നികുതിയിൽ വെട്ടിപ്പു കാണിക്കുന്നുണ്ടെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നാണ് പുതിയ നീക്കം. കൺസ്യൂമർ ടെക് സ്റ്റാർട്ടപ്പുകൾ ഡിസ്കൗണ്ട്, പരസ്യച്ചെലവുകൾ എന്നിവ മാർക്കറ്റിംഗ് ചെലവുകളുടെകൂടെ പെടുത്തി വരുമാനത്തിൽനിന്ന് കുറച്ചുകാണിച്ച് നികുതിവെട്ടിപ്പ് നടത്തുന്നത് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
വരുമാനത്തിൽനിന്ന് മാർക്കറ്റിംഗ് ചെലവുകൾ കുറച്ചു കാണിച്ചത് വീണ്ടും തിരുത്തി സമർപ്പിക്കാൻ ഫ്ലിപ്കാർട്ടിനോടു നിർദേശിച്ചിരുന്നു. ആദായനികുതി വകുപ്പിന്റെ പുതിയ നടപടിയിൽ രാജ്യത്തെ വലിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
ബിസിനസ് വർധിപ്പിക്കുന്നതിനായുള്ള നിക്ഷേപമാണ് ഡിസ്കൗണ്ടുകളും പരസ്യങ്ങളും. ഇത് പ്രവർത്തനച്ചെലവിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് നികുതിവകുപ്പ് പറയുന്നത്. രാജ്യത്തെ വലിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ഫ്ലിപ്കാർട്ടും ആമസോണും തങ്ങളുടെ വരുമാനത്തിന്റെ 40-60 ശതമാനം മാർക്കറ്റിംഗ് ചെലവുകളായിട്ടാണു രേഖപ്പെടുത്തുന്നത്. ഇത്തരത്തിൽ രേഖപ്പെടുത്തുന്നതുമൂലം നികുതിവെട്ടിക്കാൻ കമ്പനികൾക്കു കഴിയുന്നുണ്ടെന്നും നികുതിവകുപ്പ് കണ്ടെത്തി.
എന്നാൽ, മാർക്കറ്റിംഗ് ചെലവിൽ ഡിസ്കൗണ്ടുകൾ ഉൾപ്പെടുമെന്നാണ് ഫ്ലിപ്കാർട്ടിന്റെ വാദം. തങ്ങൾ ഡിസ്കൗണ്ടുകൾ നല്കുന്ന തുകയിൽനിന്ന് നേട്ടമൊന്നും ലഭിക്കുന്നില്ലെന്നും ഫ്ലിപ്കാർട്ട് പറയുന്നു.