ന്യൂഡൽഹി: ബിറ്റ്കോയിൻ പോലുള്ള ഗൂഢ കറൻസികൾക്കെതിരായ നടപടി ശക്തമാക്കി കേന്ദ്രം. രാജ്യത്തെ ചില പ്രധാന ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. എക്സ്ചേഞ്ചുകളുടെ പണമിടപാട് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് നടപടിയെടുത്തത്. കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും നിർദേശപ്രകാരമാണിത്.
ചില അക്കൗണ്ടുകൾ മരവിപ്പിക്കുകയും മറ്റു ചിലതിലെ ഇടപാടുകൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. മറ്റു ചില അക്കൗണ്ടുകൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
സെബ് പേ, കോയിൻ-സെക്വർ, ബിടിസി എക്സ് ഇന്ത്യ, യൂണോ കോയിൻ തുടങ്ങി പത്ത് എക്സ്ചേഞ്ചുകളാണ് നിരീക്ഷണത്തിലുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത ഗൂഢ കറൻസികളുടെ വ്യാപാരം നടത്തുന്ന എക്സ്ചേഞ്ചുകളുടെ വായ്പയെടുക്കലിനു നിയന്ത്രണം ഏർപ്പെടുത്തി.
ഡിസംബർ 17ന് 20,000 ഡോളറിൽ എത്തിയ ബിറ്റ്കോയിൻ വില വെള്ളിയാഴ്ച 10,000 ഡോളറിനു താഴെ വന്നിരുന്നു. ഇന്നലെ വില 12,823 ഡോളർവരെ കൂടി. വിലയിലെ വലിയ ചാഞ്ചാട്ടം പുതിയ നിക്ഷേപകർക്കു നഷ്ടം വരുത്തും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് നടപടിയെടുത്തത്. കേന്ദ്രസർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും നിർദേശപ്രകാരമാണിത്.
ചില അക്കൗണ്ടുകൾ മരവിപ്പിക്കുകയും മറ്റു ചിലതിലെ ഇടപാടുകൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. മറ്റു ചില അക്കൗണ്ടുകൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
സെബ് പേ, കോയിൻ-സെക്വർ, ബിടിസി എക്സ് ഇന്ത്യ, യൂണോ കോയിൻ തുടങ്ങി പത്ത് എക്സ്ചേഞ്ചുകളാണ് നിരീക്ഷണത്തിലുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത ഗൂഢ കറൻസികളുടെ വ്യാപാരം നടത്തുന്ന എക്സ്ചേഞ്ചുകളുടെ വായ്പയെടുക്കലിനു നിയന്ത്രണം ഏർപ്പെടുത്തി.
ഡിസംബർ 17ന് 20,000 ഡോളറിൽ എത്തിയ ബിറ്റ്കോയിൻ വില വെള്ളിയാഴ്ച 10,000 ഡോളറിനു താഴെ വന്നിരുന്നു. ഇന്നലെ വില 12,823 ഡോളർവരെ കൂടി. വിലയിലെ വലിയ ചാഞ്ചാട്ടം പുതിയ നിക്ഷേപകർക്കു നഷ്ടം വരുത്തും.