കോട്ടയം: റബർ വിലസ്ഥിരതാ പദ്ധതിയിലേക്കു കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വകയിരുത്തിയത് 500 കോടി രൂപ. മൂന്നാംഘട്ടത്തിൽ സഹായമായി നല്‍കിയത് 31.8 കോടി മാത്രം. 75 കോടി രൂപയ്ക്കുള്ള ബില്ലുകൾ എത്തിയതിലാണു പരിശോധന പൂർത്തിയാക്കി കഴിഞ്ഞ ദിവസം 31.8 കോടി രൂപ പാസാക്കിയത്. ബജറ്റ് വിഹിതത്തിലെ നാലിലൊന്നു തുകപോലും കർഷകർക്കു സഹായമായി ലഭിച്ചില്ല.
2017 ജൂലൈ മുതൽ ഡിസംബർ വരെ ലഭിച്ച അപേക്ഷകളിൽ നവംബർ 31 വരെയുള്ള ബില്ലുകളാണ് പരിഗണിച്ചിരിക്കുന്നത്. ഡിസംബറിലെ ബില്ലുകൾ നോക്കിത്തുടങ്ങിയിട്ടില്ല.ഒരു കിലോഗ്രാം ഷീറ്റിന് 150 രൂപയും ലാറ്റക്സിന് 142 രൂപയും ഉറപ്പാക്കുന്ന പദ്ധതി 2015 ജൂലൈയിലാണ് ആരംഭിച്ചത്. മൂന്നു ഘട്ടം പിന്നിടുന്പോൾ 4.40 ലക്ഷം കർഷകർ പദ്ധതിയിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്തു. 3.64 ലക്ഷം പേർ ഒരിക്കലെങ്കിലും സഹായത്തിന് അർഹരായി.
കഴിഞ്ഞ വർഷം പദ്ധതിയിൽ തുക അനുവദിക്കാതെ വന്നതോടെ ബില്ലുകളുടെ എണ്ണം തീരെ കുറഞ്ഞു. പദ്ധതി നാലാം ഘട്ടം തുടങ്ങുന്ന കാര്യവും അടുത്ത ബജറ്റിൽ തുക വകയിരുത്തുമോ എന്നതും വ്യക്തമല്ല. ഒരു വർഷമായി റബറിന് ശരാശരി 130 രൂപയിൽ താഴെയാണു വില.
റെജി ജോസഫ്
2017 ജൂലൈ മുതൽ ഡിസംബർ വരെ ലഭിച്ച അപേക്ഷകളിൽ നവംബർ 31 വരെയുള്ള ബില്ലുകളാണ് പരിഗണിച്ചിരിക്കുന്നത്. ഡിസംബറിലെ ബില്ലുകൾ നോക്കിത്തുടങ്ങിയിട്ടില്ല.ഒരു കിലോഗ്രാം ഷീറ്റിന് 150 രൂപയും ലാറ്റക്സിന് 142 രൂപയും ഉറപ്പാക്കുന്ന പദ്ധതി 2015 ജൂലൈയിലാണ് ആരംഭിച്ചത്. മൂന്നു ഘട്ടം പിന്നിടുന്പോൾ 4.40 ലക്ഷം കർഷകർ പദ്ധതിയിൽ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്തു. 3.64 ലക്ഷം പേർ ഒരിക്കലെങ്കിലും സഹായത്തിന് അർഹരായി.
കഴിഞ്ഞ വർഷം പദ്ധതിയിൽ തുക അനുവദിക്കാതെ വന്നതോടെ ബില്ലുകളുടെ എണ്ണം തീരെ കുറഞ്ഞു. പദ്ധതി നാലാം ഘട്ടം തുടങ്ങുന്ന കാര്യവും അടുത്ത ബജറ്റിൽ തുക വകയിരുത്തുമോ എന്നതും വ്യക്തമല്ല. ഒരു വർഷമായി റബറിന് ശരാശരി 130 രൂപയിൽ താഴെയാണു വില.
റെജി ജോസഫ്