ന്യൂഡൽഹി: എല്ലാ ടാക്സി, ബസ്, പൊതുവാഹനങ്ങൾ എന്നിവയിൽ ഏപ്രിൽ ഒന്നു മുതൽ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണം, അപായസൂചനാ ബട്ടൺ എന്നിവ നിർബന്ധമെന്ന് കേന്ദ്ര റോഡ് ട്രാൻസ്പോർട്ട് മന്ത്രാലയം. തീരുമാനത്തിൽനിന്ന് മുച്ചക്രവാഹനങ്ങളെയും ഇ-റിക്ഷകളെയും ഒഴിവാക്കിയിട്ടുണ്ട്. തീരുമാനം എല്ലാ പൊതുഗതാഗത വാഹനങ്ങൾക്കും ബാധകമാണെന്നും യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
തീരുമാനം നടപ്പാക്കാനുള്ള അവസാന തീയതി ഏപ്രിൽ ഒന്നാണെന്നും ഇനിയൊരു മാറ്റം ഉണ്ടാവില്ലെന്നും ട്വീറ്റിലുണ്ട്. രണ്ടുപകരണങ്ങളും നിർമാതാക്കളോ വിതരണക്കാരോ ഉടമകളോ വാഹനങ്ങളിൽ സജ്ജമാക്കിയിരിക്കണമെന്നും നിർദേശത്തിലുണ്ട്.
നേരത്തെ 23 സീറ്റുകളിൽ കൂടുതലുള്ള ബസുകളിൽ സിസിടിവി കാമറകൾ ഘടിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇത് യാത്രക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണമുണ്ടായപ്പോൾ ഉപേക്ഷിച്ചു. മുച്ചക്ര വാഹനങ്ങൾക്ക് തുറന്ന രൂപമായതിനാലാണ് അവയെ പുതിയ തീരുമാനത്തിൽനിന്ന് ഒഴിവാക്കിയത്.
പൊതുവാഹനങ്ങളിലെ പാനിക് ബട്ടൺ യാത്രക്കാർ അമർത്തിയാൽ ട്രാൻസ്പോർട്ട് വകുപ്പിലേക്കും പോലീസ് കൺട്രോൾ റൂമിലേക്കും സന്ദേശമെത്തും. ഇതോടെ അധികൃതർക്ക് ഉചിതമായ നടപടികൾ സ്വീകരിക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ.
തീരുമാനം നടപ്പാക്കാനുള്ള അവസാന തീയതി ഏപ്രിൽ ഒന്നാണെന്നും ഇനിയൊരു മാറ്റം ഉണ്ടാവില്ലെന്നും ട്വീറ്റിലുണ്ട്. രണ്ടുപകരണങ്ങളും നിർമാതാക്കളോ വിതരണക്കാരോ ഉടമകളോ വാഹനങ്ങളിൽ സജ്ജമാക്കിയിരിക്കണമെന്നും നിർദേശത്തിലുണ്ട്.
നേരത്തെ 23 സീറ്റുകളിൽ കൂടുതലുള്ള ബസുകളിൽ സിസിടിവി കാമറകൾ ഘടിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, ഇത് യാത്രക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണമുണ്ടായപ്പോൾ ഉപേക്ഷിച്ചു. മുച്ചക്ര വാഹനങ്ങൾക്ക് തുറന്ന രൂപമായതിനാലാണ് അവയെ പുതിയ തീരുമാനത്തിൽനിന്ന് ഒഴിവാക്കിയത്.
പൊതുവാഹനങ്ങളിലെ പാനിക് ബട്ടൺ യാത്രക്കാർ അമർത്തിയാൽ ട്രാൻസ്പോർട്ട് വകുപ്പിലേക്കും പോലീസ് കൺട്രോൾ റൂമിലേക്കും സന്ദേശമെത്തും. ഇതോടെ അധികൃതർക്ക് ഉചിതമായ നടപടികൾ സ്വീകരിക്കാൻ കഴിയും എന്നാണ് വിലയിരുത്തൽ.