മുംബൈ: കേന്ദ്രം അധിക കടമെടുപ്പ് കുറയ്ക്കുമെന്ന വാർത്തയുടെ പേരിൽ ഓഹരിവിപണി പുതിയ ഉയരങ്ങളിലെത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഏറ്റവും പ്രധാന സൂചികയായ സെൻസെക്സ് 35,000 എന്ന നാഴികക്കല്ല് പിന്നിട്ടു.
ഇന്നലെ 310.77 പോയിന്റ് (0.89 ശതമാനം) കയറിയ സെൻസെക്സ് 35,081.82-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 88.10 പോയിന്റ് വർധിച്ച് 10,788.55 എന്ന പുതിയ റിക്കാർഡിൽ എത്തി.
കഴിഞ്ഞ ഡിസംബർ 26-നാണു സെൻസെക്സ് 34,000 കടന്നത്. 17 വ്യാപാരദിനങ്ങൾ പിന്നിട്ടപ്പോൾ 35,000 കടന്നു.
സർക്കാർ അധിക കടമെടുപ്പ് കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതു ബാങ്ക് ഓഹരികളുടെ വില ഉയർത്തി. രൂപയുടെ വിനിമയ നിരക്ക് താണതും അമേരിക്കൻ സാന്പത്തിക വളർച്ചയ്ക്കു വേഗം കൂടിയതും ഐടി ഓഹരികളുടെ ഡിമാൻഡ് കൂട്ടി.
വിദേശഫണ്ടുകൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാൻ ഈ ദിവസങ്ങളിൽ കൂടുതൽ താത്പര്യം എടുക്കുന്നുണ്ട്. ചൊവ്വാഴ്ച ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ 246.38 കോടിയുടെ ഓഹരികൾ വിറ്റപ്പോൾ വിദേശികൾ 693.17 കോടിയുടെ ഓഹരികൾ വാങ്ങി. കന്പോളം ആവേശത്തിലാണ്. വിദേശത്തും കന്പോളങ്ങൾ റിക്കാർഡ് തകർത്തു മുന്നേറുകയാണ്. പലിശനിരക്കുകൾ ഉയരുമെന്നതും പണപ്പെരുപ്പം കൂടുന്നതും തത്കാലം ഇന്ത്യൻ വിപണിയിലെ നിക്ഷേപകരെ അലോസരപ്പെടുത്തുന്നില്ല.
ഇന്നലെ 310.77 പോയിന്റ് (0.89 ശതമാനം) കയറിയ സെൻസെക്സ് 35,081.82-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 88.10 പോയിന്റ് വർധിച്ച് 10,788.55 എന്ന പുതിയ റിക്കാർഡിൽ എത്തി.
കഴിഞ്ഞ ഡിസംബർ 26-നാണു സെൻസെക്സ് 34,000 കടന്നത്. 17 വ്യാപാരദിനങ്ങൾ പിന്നിട്ടപ്പോൾ 35,000 കടന്നു.
സർക്കാർ അധിക കടമെടുപ്പ് കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതു ബാങ്ക് ഓഹരികളുടെ വില ഉയർത്തി. രൂപയുടെ വിനിമയ നിരക്ക് താണതും അമേരിക്കൻ സാന്പത്തിക വളർച്ചയ്ക്കു വേഗം കൂടിയതും ഐടി ഓഹരികളുടെ ഡിമാൻഡ് കൂട്ടി.
വിദേശഫണ്ടുകൾ ഇന്ത്യൻ ഓഹരികളിൽ നിക്ഷേപിക്കാൻ ഈ ദിവസങ്ങളിൽ കൂടുതൽ താത്പര്യം എടുക്കുന്നുണ്ട്. ചൊവ്വാഴ്ച ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ 246.38 കോടിയുടെ ഓഹരികൾ വിറ്റപ്പോൾ വിദേശികൾ 693.17 കോടിയുടെ ഓഹരികൾ വാങ്ങി. കന്പോളം ആവേശത്തിലാണ്. വിദേശത്തും കന്പോളങ്ങൾ റിക്കാർഡ് തകർത്തു മുന്നേറുകയാണ്. പലിശനിരക്കുകൾ ഉയരുമെന്നതും പണപ്പെരുപ്പം കൂടുന്നതും തത്കാലം ഇന്ത്യൻ വിപണിയിലെ നിക്ഷേപകരെ അലോസരപ്പെടുത്തുന്നില്ല.