ന്യൂഡൽഹി: മൊത്തവില സൂചിക (ഡബ്ല്യുപിഐ) ആധാരമാക്കിയുള്ള വിലക്കയറ്റം ഡിസംബറിൽ 3.58 ശതമാനത്തിലെത്തി. തലേ ഡിസംബറിൽ 2.1 ശതമാനമേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ, തലേ മാസമായ നവംബറിലെ 3.93 ശതമാനത്തെ അപേക്ഷിച്ചു വിലക്കയറ്റം കുറവാണെന്നു പറയാം. നവംബറിലെ 6.06 ശതമാനത്തിൽനിന്നു ഡിസംബറിൽ ഭക്ഷ്യവിലക്കയറ്റം 4.72 ശതമാനമായി കുറഞ്ഞു. പച്ചക്കറി വിലക്കയറ്റം 59.8 ശതമാനത്തിൽനിന്ന് 56.46 ശതമാനമായി താണു. ഉള്ളി വിലക്കയറ്റം 197.05 ശതമാനമായപ്പോൾ പഴങ്ങളുടേത് 11.99 ശതമാനമായി കൂടി. ഇന്ധനം -ഊർജം വിഭാഗത്തിന്റെ വിലക്കയറ്റം 9.16 ശതമാനമായി.
ചില്ലറ വിലക്കയറ്റം ഡിസംബറിൽ 5.21 ശതമാനത്തിലേക്കു കുതിച്ചതായി കഴിഞ്ഞദിവസം ഗവൺമെന്റ് അറിയിച്ചിരുന്നു. റിസർവ് ബാങ്ക് പണനയത്തിന് ആധാരമാക്കുന്നത് ചില്ലറ വിലക്കയറ്റമാണ്.
എന്നാൽ, തലേ മാസമായ നവംബറിലെ 3.93 ശതമാനത്തെ അപേക്ഷിച്ചു വിലക്കയറ്റം കുറവാണെന്നു പറയാം. നവംബറിലെ 6.06 ശതമാനത്തിൽനിന്നു ഡിസംബറിൽ ഭക്ഷ്യവിലക്കയറ്റം 4.72 ശതമാനമായി കുറഞ്ഞു. പച്ചക്കറി വിലക്കയറ്റം 59.8 ശതമാനത്തിൽനിന്ന് 56.46 ശതമാനമായി താണു. ഉള്ളി വിലക്കയറ്റം 197.05 ശതമാനമായപ്പോൾ പഴങ്ങളുടേത് 11.99 ശതമാനമായി കൂടി. ഇന്ധനം -ഊർജം വിഭാഗത്തിന്റെ വിലക്കയറ്റം 9.16 ശതമാനമായി.
ചില്ലറ വിലക്കയറ്റം ഡിസംബറിൽ 5.21 ശതമാനത്തിലേക്കു കുതിച്ചതായി കഴിഞ്ഞദിവസം ഗവൺമെന്റ് അറിയിച്ചിരുന്നു. റിസർവ് ബാങ്ക് പണനയത്തിന് ആധാരമാക്കുന്നത് ചില്ലറ വിലക്കയറ്റമാണ്.