ന്യൂഡൽഹി: കടക്കെണിയിൽപ്പെട്ട പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ നാലു കമ്പനികളായി വിഭജിച്ചു വിൽക്കും. പുതുതായി രൂപീകരിക്കുന്ന നാലു കമ്പനികളിൽ ഒാരോന്നിന്റെയും 51 ശതമാനം ഓഹരികൾ വിൽക്കാനാണു തീരുമാനം.
പ്രധാന എയർലൈൻസ് ബിസിനസിൽ ഉൾപ്പെടുന്ന എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒരു കമ്പനിയാക്കും. ഈ വർഷം അവസാനത്തോടെ ഇതിന്റെ നടപടികൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് വ്യോമയാന മന്ത്രി ജയന്ത് സിൻഹ അറിയിച്ചു. ആഭ്യന്തര സർവീസ് നടത്തുന്ന അലിയൻസ് എയർ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, എൻജിനിയറിംഗ് വിഭാഗം എന്നിവ സമാനരീതിയിൽ മൂന്നു കന്പനികളായിത്തന്നെ വിൽക്കും.
പ്രധാന എയർലൈൻസ് ബിസിനസിൽ ഉൾപ്പെടുന്ന എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഒരു കമ്പനിയാക്കും. ഈ വർഷം അവസാനത്തോടെ ഇതിന്റെ നടപടികൾ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നതെന്ന് വ്യോമയാന മന്ത്രി ജയന്ത് സിൻഹ അറിയിച്ചു. ആഭ്യന്തര സർവീസ് നടത്തുന്ന അലിയൻസ് എയർ, ഗ്രൗണ്ട് ഹാൻഡ്ലിംഗ്, എൻജിനിയറിംഗ് വിഭാഗം എന്നിവ സമാനരീതിയിൽ മൂന്നു കന്പനികളായിത്തന്നെ വിൽക്കും.