ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം കുതിച്ചുപായുന്നു. ചില്ലറവില ആധാരമാക്കിയുള്ള വിലക്കയറ്റ സൂചിക (സിപിഐ) ഡിസംബറിൽ 5.21 ശതമാനം വളർന്നു. ഇതേസമയം വ്യവസായവളർച്ചയിൽ ശുഭകരമായ പുരോഗതിയുണ്ടായി. നവംബറിൽ വ്യവസായ ഉത്പാദനസൂചിക (ഐഐപി) 8.4 ശതമാനം ഉയർന്നു.
ഭക്ഷ്യവസ്തുക്കൾ, മുട്ട, പച്ചക്കറി എന്നിവയുടെ വിലക്കയറ്റമാണ് വിലസൂചിക കുതിക്കാൻ കാരണമായത്. ചില്ലറവിലക്കയറ്റം നാലു ശതമാനത്തിൽ നിർത്തണമെന്നാണു റിസർവ് ബാങ്കിനുള്ള നിർദേശം. 5.21 ശതമാനത്തിലേക്കു ചില്ലറവിലക്കയറ്റം കയറിയതോടെ പണനിയന്ത്രണ നടപടികൾ റിസർവ് ബാങ്കിന് ആലോചിക്കേണ്ടിവരും. പലിശ കുറയുമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായി. വിലസൂചിക അടുത്ത മാസവും കയറുന്നപക്ഷം താമസിയാതെ പലിശ കൂട്ടിയെന്നുവരും. ലോകവിപണിയിൽ പെട്രോളിയം വില കൂടുകയാണ്. ഇതു രാജ്യത്ത് ഇന്ധനവില കൂട്ടാനിടയാക്കുന്നു. ഇതും പൊതുവിലക്കയറ്റം വർധിപ്പിക്കും.
തലേ ഡിസംബറിൽ 3.41 ശതമാനവും നവംബറിൽ 4.88 ശതമാനവുമായിരുന്നു ചില്ലറവിലക്കയറ്റം. ഭക്ഷ്യവിലക്കയറ്റം 4.96 ശതമാനമായപ്പോൾ മുട്ടവിലക്കയറ്റം 9.48 ശതമാനമാണ്. പച്ചക്കറികൾക്ക് 34.76 ശതമാനം വർധിച്ചു.
വ്യവസായ ഉത്പാദനസൂചിക തലേ നവംബറിൽ 5.1 ശതമാനം വർധിച്ച സ്ഥാനത്താണ് ഇത്തവണ 8.4 ശതമാനം കൂടിയത്. ഏപ്രിൽ-നവംബറിലെ വളർച്ച പക്ഷേ 3.2 ശതമാനം മാത്രമാണ്.
നവംബറിലെ വർധനയ്ക്ക് ഒരു കാരണം 2016 നവംബറിൽ പെട്ടെന്നുണ്ടായ ചുരുങ്ങലാണ്. കറൻസി റദ്ദാക്കലിനെത്തുടർന്ന് ആ നവംബറിൽ വ്യവസായ ഉത്പാദനം പെട്ടെന്ന് കുറഞ്ഞിരുന്നു.
അതുമായുള്ള താരതമ്യത്തിലാണ് 8.4 ശതമാനം വളർച്ച. ഫാക്ടറി ഉത്പാദനത്തിൽ 10.2 ശതമാനം വർധനയുണ്ട്. ഏറ്റവും വലിയ വളർച്ച സോപ്പ്, ടൂത്ത്പേസ്റ്റ് തുടങ്ങിയവ ഉൾപ്പെട്ട കൺസ്യൂമർ നോൺ ഡ്യൂറബിൾ വിഭാഗത്തിലാണ് (23.1 ശതമാനം). തലേ നവംബറിൽ ഈ വിഭാഗങ്ങളിൽ ഉത്പാദനം താഴോട്ടു പോയതാണ് ഈ വർഷത്തെ ഉത്പാദനത്തിൽ വലിയ വളർച്ച ഉണ്ടെന്ന വിധത്തിൽ കണക്കു വരാനിടയായത്.
ഭക്ഷ്യവസ്തുക്കൾ, മുട്ട, പച്ചക്കറി എന്നിവയുടെ വിലക്കയറ്റമാണ് വിലസൂചിക കുതിക്കാൻ കാരണമായത്. ചില്ലറവിലക്കയറ്റം നാലു ശതമാനത്തിൽ നിർത്തണമെന്നാണു റിസർവ് ബാങ്കിനുള്ള നിർദേശം. 5.21 ശതമാനത്തിലേക്കു ചില്ലറവിലക്കയറ്റം കയറിയതോടെ പണനിയന്ത്രണ നടപടികൾ റിസർവ് ബാങ്കിന് ആലോചിക്കേണ്ടിവരും. പലിശ കുറയുമെന്ന പ്രതീക്ഷ ഇതോടെ ഇല്ലാതായി. വിലസൂചിക അടുത്ത മാസവും കയറുന്നപക്ഷം താമസിയാതെ പലിശ കൂട്ടിയെന്നുവരും. ലോകവിപണിയിൽ പെട്രോളിയം വില കൂടുകയാണ്. ഇതു രാജ്യത്ത് ഇന്ധനവില കൂട്ടാനിടയാക്കുന്നു. ഇതും പൊതുവിലക്കയറ്റം വർധിപ്പിക്കും.
തലേ ഡിസംബറിൽ 3.41 ശതമാനവും നവംബറിൽ 4.88 ശതമാനവുമായിരുന്നു ചില്ലറവിലക്കയറ്റം. ഭക്ഷ്യവിലക്കയറ്റം 4.96 ശതമാനമായപ്പോൾ മുട്ടവിലക്കയറ്റം 9.48 ശതമാനമാണ്. പച്ചക്കറികൾക്ക് 34.76 ശതമാനം വർധിച്ചു.
വ്യവസായ ഉത്പാദനസൂചിക തലേ നവംബറിൽ 5.1 ശതമാനം വർധിച്ച സ്ഥാനത്താണ് ഇത്തവണ 8.4 ശതമാനം കൂടിയത്. ഏപ്രിൽ-നവംബറിലെ വളർച്ച പക്ഷേ 3.2 ശതമാനം മാത്രമാണ്.
നവംബറിലെ വർധനയ്ക്ക് ഒരു കാരണം 2016 നവംബറിൽ പെട്ടെന്നുണ്ടായ ചുരുങ്ങലാണ്. കറൻസി റദ്ദാക്കലിനെത്തുടർന്ന് ആ നവംബറിൽ വ്യവസായ ഉത്പാദനം പെട്ടെന്ന് കുറഞ്ഞിരുന്നു.
അതുമായുള്ള താരതമ്യത്തിലാണ് 8.4 ശതമാനം വളർച്ച. ഫാക്ടറി ഉത്പാദനത്തിൽ 10.2 ശതമാനം വർധനയുണ്ട്. ഏറ്റവും വലിയ വളർച്ച സോപ്പ്, ടൂത്ത്പേസ്റ്റ് തുടങ്ങിയവ ഉൾപ്പെട്ട കൺസ്യൂമർ നോൺ ഡ്യൂറബിൾ വിഭാഗത്തിലാണ് (23.1 ശതമാനം). തലേ നവംബറിൽ ഈ വിഭാഗങ്ങളിൽ ഉത്പാദനം താഴോട്ടു പോയതാണ് ഈ വർഷത്തെ ഉത്പാദനത്തിൽ വലിയ വളർച്ച ഉണ്ടെന്ന വിധത്തിൽ കണക്കു വരാനിടയായത്.